ക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽ

ജോൺസൺ ആൻഡ് ജോൺസൺ 1117 കോടിയുടെ ലാഭം നേടി

മുംബൈ: കൺസ്യൂമർ പാക്കേജ്ഡ് ഗുഡ്‌സ് & ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺന്റെ (ജെ ആൻഡ് ജെ) 2021-22 സാമ്പത്തിക വർഷത്തിലെ വരുമാനം മുൻ വർഷത്തേക്കാൾ 49 ശതമാനം ഇടിഞ്ഞ് 2,911 കോടി രൂപയായി കുറഞ്ഞു. എന്നാൽ ഈ കാലയളവിലെ കമ്പനിയുടെ അറ്റാദായം 9 ശതമാനം വർധിച്ച് 1,117 കോടി രൂപയായതായി ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലറിൽ ലഭ്യമായ ഡാറ്റ വ്യക്തമാകുന്നു.

2022 സാമ്പത്തിക വർഷത്തിലെ ജെ ആൻഡ് ജെയുടെ മൊത്തം ചെലവ് 2,463 കോടി രൂപയാണെന്ന് ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്ഫോം കൂട്ടിച്ചേർത്തു. ബേബി ഷാംപൂ, ബാൻഡ്-എയ്ഡ്, ലിസ്റ്ററിൻ മൗത്ത് വാഷുകൾ, സ്റ്റേഫ്രീ സാനിറ്ററി നാപ്കിനുകൾ, കുറിപ്പടി മരുന്നുകൾ എന്നിവ നിർമ്മിക്കുന്ന കമ്പനിയാണ് ജോൺസൺ ആൻഡ് ജോൺസൺ.

പകർച്ചവ്യാധി മൂലമുണ്ടായ വിതരണ തടസ്സങ്ങളാണ് വരുമാനത്തിലെ ഇടിവിന് കാരണമെന്ന് വിശകലന വിദഗ്ധർ പറഞ്ഞു. അടുത്തിടെ ഇന്ത്യയിൽ ജെ ആൻഡ് ജെയുടെ ഉപഭോക്തൃ ആരോഗ്യ ബിസിനസ്സ് ഒരു പുതിയ സ്ഥാപനമായി വിഭജിക്കപ്പെട്ടിരുന്നു.

ഈ ആഴ്ച ആദ്യം, മഹാരാഷ്ട്ര എഫ്ഡി‌എ ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡറിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു.

X
Top