യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

വിപണി ചാഞ്ചാട്ടത്തെ പ്രതിരോധിക്കാന്‍ ഐടി, ബാങ്കിംഗ് ഓഹരികള്‍ ഉചിതമെന്ന് ഡിഎസ്പി

മുംബൈ: അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎസ്പിയുടെ റിപ്പോര്‍ട്ട് പ്രകാരം ഐടി, ബാങ്കിംഗ് ഓഹരികള്‍ സുരക്ഷിത നിക്ഷേപത്തിനുള്ള സാധ്യത തുറന്നു തരുന്നു. ട്രമ്പ് താരിഫും ആഗോള സാഹചര്യങ്ങളും കാരണം ഐടി ഓഹരികള്‍ കനത്ത നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് എന്നത് ശ്രദ്ധേയമാണ്.

ഡിഎസ്പി പറയുന്നതനുസരിച്ച് നിഫ്റ്റി ഐടി സൂചിക 2006 ന് ശേഷം 12.5 ശതമാനം ഉയര്‍ന്നു. മാത്രമല്ല, പ്രധാനപ്പെട്ട ഐടി ഓഹരികള്‍ 40 ശതമാനം ആര്‍ഒഐസി നിലനിര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഓഹരി വില ഇടിവ് നേരിട്ടാലും കമ്പനികള്‍ സുശക്തമാണ്.

ബാങ്കുകളും മറ്റ് വലിയ കമ്പനികളും സുരക്ഷിത നിക്ഷേപാവസരം നല്‍കുന്നതായും ഡിഎസ്പി റിപ്പോര്‍ട്ടില്‍ പറഞ്ഞു. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഓഹരികളും എഫ്എംസിജി കമ്പനികളായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്ലെ ഇന്ത്യ തുടങ്ങിയവയും ഫാര്‍മ ഭീമന്‍മാരായ സണ്‍ ഫാര്‍മ, ഡോ. റെഡ്ഡീസ് എന്നിവയും മാര്‍ക്കറ്റ് ചാഞ്ചാട്ടത്തെ പ്രതിരോധിച്ച് ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമായ ഓഹരികളാണ്.

അവ ഒരു പക്ഷെ സ്‌ഫോടനാത്മക ഫലം നല്‍കുകയില്ല, മറിച്ച് അടിസ്ഥാനം ശക്തമായതിനാല്‍ ദീര്‍ഘകാലത്തില്‍ മികച്ച റിട്ടേണ്‍ നല്‍കും. 

X
Top