വീണ്ടും കടമെടുക്കാൻ കേരളംനാട്ടിലേക്ക് പണമയക്കുന്നതിന് പ്രവാസികൾക്ക് 5% ടാക്സ് ഏർപ്പെടുത്തി അമേരിക്കഓപ്പറേഷൻ സിന്ദൂറിന്‌ പിന്നാലെ പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യഇന്ത്യയുടെ കയറ്റുമതി 9 ശതമാനം ഉയർന്നുതൊഴിലില്ലായ്മ കൂടുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍; തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ ഗ്രാമങ്ങളില്‍

ഇന്ത്യന്‍ ഡെറ്റ് മാര്‍ക്കറ്റിലേക്ക് വിദേശ നിക്ഷേപകരുടെ ഒഴുക്ക്

മുംബൈ: വിദേശ നിക്ഷേപകര്‍(Foreign Investors) ഈ മാസം ഇതുവരെ ഇന്ത്യന്‍ ഡെറ്റ് മാര്‍ക്കറ്റില്‍(Indian Debt Market) 11,366 കോടി രൂപ നിക്ഷേപിച്ചു. ഇത് ഡെറ്റ് സെഗ്മെന്റിലെ അറ്റവരവ് ഒരു ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ത്തി.

ജെപി മോര്‍ഗന്റെ എമര്‍ജിംഗ് മാര്‍ക്കറ്റ് ഈ വര്‍ഷം ജൂണില്‍ ഈ വര്‍ഷം ജൂണില്‍ ജെപി മോര്‍ഗന്റെ എമര്‍ജിംഗ് മാര്‍ക്കറ്റ് സര്‍ക്കാര്‍ ബോണ്ട് സൂചികകളില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയതാണ് ഇന്ത്യന്‍ ഡെറ്റ് മാര്‍ക്കറ്റില്‍ വിദേശ നിക്ഷേപകരുടെ ശക്തമായ വാങ്ങല്‍ താല്‍പ്പര്യത്തിന് കാരണം.

ഡിപ്പോസിറ്ററികളിലെ കണക്കുകള്‍ പ്രകാരം, ഈ മാസം മാത്രം (ഓഗസ്റ്റ് 24 വരെ) കട വിപണിയില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ/FPI) 11,366 കോടി രൂപ നിക്ഷേപിച്ചു.

ജൂലൈയില്‍ ഇന്ത്യന്‍ ഡെറ്റ് മാര്‍ക്കറ്റില്‍ 22,363 കോടി രൂപയും ജൂണില്‍ 14,955 കോടി രൂപയും മേയില്‍ 8,760 കോടി രൂപയും അറ്റ നിക്ഷേപം നടത്തിയതിനെ തുടര്‍ന്നാണ് ഈ വരവ്. അതിനുമുമ്പ് അവര്‍ ഏപ്രിലില്‍ 10,949 കോടി രൂപ പിന്‍വലിച്ചിരുന്നു.

ഏറ്റവും പുതിയ ഒഴുക്കോടെ, 2024ല്‍ ഇതുവരെ എഫ്പിഐകളുടെ അറ്റ നിക്ഷേപം 1.02 ലക്ഷം കോടി രൂപയായി. ആഗോള ബോണ്ട് സൂചികകളിലെ ഉള്‍പ്പെടുത്തല്‍ പ്രതീക്ഷിച്ച് എഫ്പിഐകള്‍ ഇന്ത്യന്‍ ഡെറ്റ് മാര്‍ക്കറ്റുകളില്‍ തങ്ങളുടെ നിക്ഷേപം മുന്‍കൂട്ടി ലോഡുചെയ്യുന്നുണ്ടെന്ന് മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ പറയുന്നു.

മറുവശത്ത്, യെന്‍ ക്യാരി ട്രേഡിലെ അയവ്, യുഎസിലെ മാന്ദ്യ ഭയം, നിലവിലുള്ള ജിയോപൊളിറ്റിക്കല്‍ വൈരുധ്യങ്ങള്‍ എന്നിവ കാരണം എഫ്പിഐകള്‍ ഈ മാസം ഇതുവരെ ഇക്വിറ്റികളില്‍ നിന്ന് 16,305 കോടി രൂപ പിന്‍വലിച്ചു.

ഇക്വിറ്റി നിക്ഷേപങ്ങള്‍ക്ക് മേലുള്ള മൂലധന നേട്ട നികുതി വര്‍ധിപ്പിക്കുമെന്ന ബജറ്റിന് ശേഷമുള്ള പ്രഖ്യാപനം ഈ വില്‍പ്പനയിലെ കുതിച്ചുചാട്ടത്തിന് ആക്കം കൂട്ടിയെന്ന് വിലയിരുത്തപ്പെടുന്നു.

മൊത്തത്തില്‍, എഫ്പിഐകളില്‍ നിന്ന് ദീര്‍ഘകാല നിക്ഷേപം ആകര്‍ഷിക്കുന്ന ഇന്ത്യ അനുകൂലമായ അവസ്ഥയില്‍ തുടരുന്നു.

X
Top