ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരം 590.32 ബില്യൺ ഡോളറായി കുറഞ്ഞു

മുംബൈ: നവംബർ 10ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 462 മില്യൺ ഡോളർ കുറഞ്ഞ് 590.32 ബില്യൺ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

മുമ്പ്, ഫോറെക്സ് കരുതൽ ശേഖരം നവംബർ 3ന് അവസാനിച്ച ആഴ്ചയിൽ 4.67 ബില്യൺ ഡോളർ ഉയർന്ന് 590.78 ബില്യൺ ഡോളർ ആയിരുന്നു.

ആർബിഐ പുറത്തിറക്കിയ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ സപ്ലിമെന്റ് പ്രകാരം വിദേശ കറൻസി ആസ്തി (എഫ്സിഎ) 108 മില്യൺ ഡോളർ വർധിച്ച് 522 ബില്യൺ ഡോളറിലെത്തി. ഡോളറിന്റെ അടിസ്ഥാനത്തിൽ പ്രകടിപ്പിക്കുന്ന, വിദേശനാണ്യ കരുതൽ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെൻ തുടങ്ങിയ യു.എസ് ഇതര യൂണിറ്റുകളുടെ മൂല്യവർദ്ധന അല്ലെങ്കിൽ മൂല്യത്തകർച്ചയുടെ പ്രഭാവം FCA-കളിൽ ഉൾപ്പെടുന്നു.

സ്വർണ കരുതൽ ശേഖരം 608 മില്യൺ ഡോളർ കുറഞ്ഞ് 45.52 ബില്യൺ ഡോളറിലെത്തി, എസ്ഡിആർ 36 മില്യൺ ഡോളർ ഉയർന്ന് 18.01 ബില്യൺ ഡോളറിലെത്തി.

ഐഎംഎഫിലെ കരുതൽ നില 3 മില്യൺ ഡോളർ ഉയർന്ന് 4.79 ബില്യൺ ഡോളറായി.
2021 ഒക്ടോബറിൽ, രാജ്യത്തിന്റെ ഫോറെക്സ് കിറ്റി എക്കാലത്തെയും ഉയർന്ന നിരക്കായ 645 ബില്യൺ ഡോളറിലെത്തിയിരുന്നു.

ആഗോള സംഭവ വികാസങ്ങൾ മൂലമുണ്ടായ സമ്മർദ്ദങ്ങൾക്കിടയിൽ രൂപയെ പ്രതിരോധിക്കാൻ സെൻട്രൽ ബാങ്ക് കിറ്റിയെ വിന്യസിച്ചതിനാൽ പിന്നീട് കരുതൽ ധനം കുറയുകയായിരുന്നു.

സാധാരണഗതിയിൽ, രൂപയുടെ കുത്തനെയുള്ള മൂല്യത്തകർച്ച തടയുക എന്ന ലക്ഷ്യത്തോടെ, കാലാകാലങ്ങളിൽ ആർബിഐ, ഡോളർ വിൽപന ഉൾപ്പെടെയുള്ള ലിക്വിഡിറ്റി മാനേജ്മെന്റ് വഴി വിപണിയിൽ ഇടപെടുന്നുണ്ട്.

X
Top