ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ഇന്ത്യൻ അരിക്ക് വൻ ഡിമാൻഡ്; ഒക്ടോബറിൽ 100 കോടിയുടെ കയറ്റുമതി, വരുമാനം 1,050 മില്യൺ ഡോളർ

ന്യൂഡൽഹി: അരി കയറ്റുമതിയിൽ കുതിപ്പുമായി ഇന്ത്യ. ഒക്ടോബർ മാസത്തിൽ‌ 100 കോടിയുടെ (ഒരു ബില്യൺ) കയറ്റുമതിയാണ് നടത്തിയത്. 1,050.93 മില്യൺ ഡോളറാണ് അരി കയറ്റുമതിയിലൂടെ രാജ്യം സമ്പാദിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇത് 565.65 മില്യൺ ഡോളറായിരുന്നു. അതായത്, 85.79 ശതമാനത്തിന്റെ വർ‌ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.

ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള ഏഴ് മാസത്തിനിടെ അരി കയറ്റുമതി വർദ്ധിച്ചു. 5.27 ശതമാനം വർദ്ധിച്ച് 6,171.35 മില്യൺ ഡോറളറായി. കഴിഞ്ഞ വർഷം ഇത് 5,862.23 മില്യൺ ഡോളറായിരുന്നു.

കഴിഞ്ഞ രണ്ട് മാസമായി അരി കയറ്റുമതി സു​ഗമമാക്കുന്നതിനായി കേന്ദ്രം നിരവധി നീക്കങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഫലമായാണ് കയറ്റുമതി കുത്തനെ ഉയർന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ബസ്മതി ഇതര അരിയുടെ കയറ്റുമതി നിരോധനം കേന്ദ്രം നീക്കിയത്.

ഏറ്റവും വലിയ രണ്ടാമത്തെ ഉത്പാദകരും അരി കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ രാജ്യവുമാണ് ഇന്ത്യ. ലോകത്തിലെ അരി ഉത്പാദനത്തിന്റെ പകുതിയിലധികവും ഇന്ത്യയിലും ചൈനയിലുമാണ് നടക്കുന്നത്.

ലോകത്തിലെ ആകെ അരി കയറ്റുമതിയുടെ 33 ശതമാനവും വഹിക്കുന്നത് ഇന്ത്യയാണ്. 17 മില്യൺ ടൺ അരി വരുമിത്.

X
Top