ഓപ്പറേഷൻ സിന്ദൂറിന്‌ പിന്നാലെ പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യഇന്ത്യയുടെ കയറ്റുമതി 9 ശതമാനം ഉയർന്നുതൊഴിലില്ലായ്മ കൂടുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍; തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ ഗ്രാമങ്ങളില്‍വളര്‍ച്ചയില്‍ കുതിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥപോയ വർഷം ദുബായി എയർപോർട്ടുകൾ വാരിയത് 5,138 കോടി രൂപ

‘യുഎസിലേക്ക് കയറ്റുമതി ചെയ്യാന്‍ സഹായിക്കണം’; ഇന്ത്യന്‍ കയറ്റുമതി കമ്പനികളെ സമീപിച്ച് താരിഫ് തിരിച്ചടിയേറ്റ ചൈനീസ് കമ്പനികള്‍

ന്യൂഡെല്‍ഹി: യുഎസ് താരിഫുകള്‍ മൂലം വന്‍ തിരിച്ചടിയേറ്റ ചില ചൈനീസ് കമ്പനികള്‍ യുഎസിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യന്‍ കയറ്റുമതിക്കാരുടെ സഹായം തേടി. യുഎസിലെ ഉപഭോക്താക്കളെ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇന്ത്യ വഴി ചരക്കുകള്‍ കയറ്റിയയക്കാന്‍ ചൈനീസ് കമ്പനികള്‍ ആലോചിക്കുന്നത്.

ചൈനയിലെ ഗ്വാംഗ്‌ഷോയില്‍ ലോകത്തെ ഏറ്റവും വലിയ വ്യാപാര മേളയായ കാന്റണ്‍ ഫെയര്‍ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

യുഎസിലേക്ക് ചരക്ക് കയറ്റുമതി ചെയ്യാന്‍ സഹായം തേടി മേളയ്‌ക്കെത്തിയ നിരവധി ഇന്ത്യന്‍ കമ്പനികളെ ചൈനീസ് ഉല്‍പ്പാദകര്‍ സമീപിച്ചെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് ഡയറക്ടര്‍ ജനറലായ അജയ് ഷാഹി പറഞ്ഞു. കയറ്റുമതിയുടെ കമ്മീഷന്‍ ഇന്ത്യന്‍ കമ്പനികള്‍ ചൈനീസ് കമ്പനികള്‍ക്ക് നല്‍കണം.

യുഎസ് ഏര്‍പ്പെടുത്തിയ 145% താരിഫ് മിക്കവാറും ചൈനീസ് കമ്പനികള്‍ക്ക് ബാധകമായിട്ടുണ്ട്. അതേസമയം ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കയറ്റിയയക്കുന്ന ചരക്കുകള്‍ക്ക് 10% മാത്രമാണ് നികുതി.

90 ദിവസത്തേക്ക് മരവിപ്പിച്ച പകരത്തിന് പകരം താരിഫുകള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുനസ്ഥാപിച്ചാല്‍ ഇന്ത്യയില്‍ നിന്നും യുഎസിലേക്കുള്ള കയറ്റുമതി നികുതി 26 ശതമാനമായി ഉയരും.

ട്രംപിന്റെ ആദ്യ ഘട്ട താരിഫ് പ്രഹരമേറ്റ പല ചൈനീസ് കമ്പനികളും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് തന്ത്രപൂര്‍വം ചുവടുമാറ്റിയിരുന്നു. വിയറ്റ്‌നാമില്‍ ഫാക്ടറികള്‍ സ്ഥാപിച്ചും തായ്‌ലന്‍ഡിലേക്ക് ചരക്കുകള്‍ കയറ്റിയയച്ച ശേഷം അവിടെനിന്ന് കുറഞ്ഞ താരിഫില്‍ യുഎസിലേക്ക് കയറ്റുമതി നടത്തിയുമാണ് പിടിച്ചുനിന്നത്.

എന്നാല്‍ രണ്ടാം താരിഫ് തരംഗത്തില്‍ വിയറ്റ്‌നാമിന് മേല്‍ 46% താരിഫ് പ്രഖ്യാപിച്ച് ട്രംപ് ഈ പഴുതുമടച്ചു. ഇന്ത്യയിലേക്ക് നോക്കാന്‍ ചൈനീസ് വ്യാപാരികളെ പ്രേരിപ്പിക്കുന്നത് ഈ സാഹചര്യമാണ്.

അതേസമയം ചൈനീസ് നിക്ഷേപങ്ങള്‍ക്കും ഇറക്കുമതിക്കും മേല്‍ ഭാരത സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ കയറ്റുമതി സംവിധാനങ്ങളൊരുക്കാനും ഇന്ത്യവഴി യുഎസിലേക്ക് കയറ്റുമതി ചെയ്യാനും ചൈനീസ് കമ്പനികള്‍ക്ക് ബുദ്ധിമുട്ടായിരിക്കും.

ചൈനീസ് കമ്പനികളുടെ ബ്രാന്‍ഡിലോ ഇന്ത്യന്‍ കമ്പനികളുമായുള്ള കോ-ബ്രാന്‍ഡിംഗിലോ യുഎസ് കമ്പനികള്‍ക്കായി ചരക്ക് കയറ്റിയയക്കാമെന്നാണ് കാന്റണ്‍ ഫെയറിലെത്തിയ ഇന്ത്യന്‍ കമ്പനികള്‍ക്ക് വാഗ്ദാനം ലഭിച്ചിരിക്കുന്നത്.

ഹാന്‍ഡ് ടൂള്‍സ്, ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സസ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ചൈനീസ് കമ്പനികളാണ് കൂടുതലായും ഇന്ത്യന്‍ കമ്പനികളെ സമീപിച്ചതെന്ന് ഷാഹി പറഞ്ഞു. ചൈനീസ് കമ്പനികളുടെ ഉപഭോക്താക്കളായ ചില യുഎസ് കമ്പനികള്‍ ഇന്ത്യന്‍ കയറ്റുമതിക്കാരുമായി നേരിട്ട് ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.

ജലന്ധര്‍ ആസ്ഥാനമായ ഓക്കെ ടൂള്‍സ് എന്ന കമ്പനി, യുഎസ് കമ്പനികളുമായും ചൈനീസ് കമ്പനികളുമായും ചര്‍ച്ചകള്‍ നടത്തി വരികയാണ്. നാല്-അഞ്ച് കമ്പനികള്‍ സമീപിച്ചിട്ടുണ്ടെന്ന് ഓകെ ടൂള്‍സ് എക്‌സ്‌പോര്‍ട്ട് ഓഫീസറായ സിദ്ധാന്ത് അഗര്‍വാള്‍ പറഞ്ഞു.

വ്യാപാര കരാര്‍ സംബന്ധിച്ച് ഇന്ത്യയും യുഎസും മികച്ച പുരോഗതി ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് കയറ്റുമതി ഓര്‍ഡറുകള്‍ വര്‍ധിക്കുന്നത്. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഉയര്‍ന്ന താരിഫുകള്‍ ഇന്ത്യക്ക് നേരിടേണ്ടി വരിസല്ലെന്ന് അനുമാനിക്കപ്പെടുന്നു.

അതേസമയം താരിഫുകള്‍ സംബന്ധിച്ച് ഇപ്പോഴും തര്‍ക്കത്തിലാണ് യുഎസും ചൈനയും. എന്നിരുന്നാലും ചൈനീസ് കമ്പനികള്‍ മൂലം ഇറക്കുമതിയിലുണ്ടായ വിടവ് എത്രമാത്രം നികത്താന്‍ ഇന്ത്യന്‍ കമ്പനികളെ യുഎസ് അനുവദിക്കുമെന്ന് വ്യക്തമല്ല.

X
Top