ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ജിഎസ്ടി ഇളവു നിഷേധം: പരാതിക്കു പുതിയ സംവിധാനവുമായി കേന്ദ്രം

ന്യൂഡൽഹി: ജിഎസ്ടി നിരക്ക് ഇളവുകൾ ഉപയോക്താക്കൾക്കു നൽകാത്ത കമ്പനികൾക്കെതിരെയുള്ള പരാതികൾ ഡിസംബർ 1 മുതൽ ദേശീയ അമിതലാഭ വിരുദ്ധ അതോറിറ്റിക്കു (എൻഎഎ) പകരം കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) പരിഗണിക്കും.

അമിതലാഭ വിരുദ്ധ അതോറിറ്റിയുടെ (നാഷനൽ ആന്റി പ്രോഫിറ്റീറിങ് അതോറിറ്റി) കാലാവധി ഈ മാസം അവസാനിക്കുന്നതിനാലാണിത്.

നിലവിൽ ഇത്തരം പരാതികൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് ആന്റി പ്രോഫിറ്റീറിങ് (ഡിജിഎപി) അന്വേഷിച്ച് എൻഎഎയ്ക്ക് നൽകാറാണ് പതിവ്. ഇനി മുതൽ ഡിജിഎപി റിപ്പോർട്ടുകൾ സിസിഐയ്ക്ക് കൈമാറും.

2017 നവംബറിലാണ് എൻഎഎ നിലവിൽ വന്നത്. 2 വർഷത്തേക്കാണ് കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് 2 തവണയായി കാലാവധി നീട്ടുകയായിരുന്നു.

ജിഎസ്ടി പരാതികൾക്കായി സിസിഐ പ്രത്യേക ക്രമീകരണം സജ്ജമാക്കും.

X
Top