ഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രംഎട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരും

ജിഎസ്ടി ഇളവു നിഷേധം: പരാതിക്കു പുതിയ സംവിധാനവുമായി കേന്ദ്രം

ന്യൂഡൽഹി: ജിഎസ്ടി നിരക്ക് ഇളവുകൾ ഉപയോക്താക്കൾക്കു നൽകാത്ത കമ്പനികൾക്കെതിരെയുള്ള പരാതികൾ ഡിസംബർ 1 മുതൽ ദേശീയ അമിതലാഭ വിരുദ്ധ അതോറിറ്റിക്കു (എൻഎഎ) പകരം കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) പരിഗണിക്കും.

അമിതലാഭ വിരുദ്ധ അതോറിറ്റിയുടെ (നാഷനൽ ആന്റി പ്രോഫിറ്റീറിങ് അതോറിറ്റി) കാലാവധി ഈ മാസം അവസാനിക്കുന്നതിനാലാണിത്.

നിലവിൽ ഇത്തരം പരാതികൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് ആന്റി പ്രോഫിറ്റീറിങ് (ഡിജിഎപി) അന്വേഷിച്ച് എൻഎഎയ്ക്ക് നൽകാറാണ് പതിവ്. ഇനി മുതൽ ഡിജിഎപി റിപ്പോർട്ടുകൾ സിസിഐയ്ക്ക് കൈമാറും.

2017 നവംബറിലാണ് എൻഎഎ നിലവിൽ വന്നത്. 2 വർഷത്തേക്കാണ് കാലാവധി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് 2 തവണയായി കാലാവധി നീട്ടുകയായിരുന്നു.

ജിഎസ്ടി പരാതികൾക്കായി സിസിഐ പ്രത്യേക ക്രമീകരണം സജ്ജമാക്കും.

X
Top