ഇന്ത്യയുടെ ‘ബ്രഹ്‌മോസ്’ വാങ്ങാൻ സൈപ്രസ്; 1.18 ബില്യൺ യൂറോയുടെ ഇടപാട്‌ആന്‍ഡമാന്‍ കടലില്‍ വൻതോതിൽ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിപ്രവചനങ്ങളെ കടത്തിവെട്ടി ഇന്ത്യ; 7.7% ജിഡിപിക്കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നിൽധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ

ജിക്യുജി പങ്കാളിത്തം: പതഞ്ജലി ഫുഡ്സ് ഓഹരിയില്‍ മുന്നേറ്റം

ന്യൂഡല്‍ഹി: പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് ഓഹരികള്‍ ജൂലൈ 17ന് 3% ഉയര്‍ന്ന് 1,253 രൂപയില്‍ ക്ലോസ് ചെയ്തു. 34 ലക്ഷം ഓഹരികളാണ് എന്‍എസ്ഇയില്‍ കൈമാറ്റം ചെയ്യപ്പെട്ടത്. രാജീവ് ജയിന്‍ നയിക്കുന്ന ജിക്യുജി പാര്‍ട്്ണേഴ്സ് കമ്പനിയില്‍ 6% ഓഹരികള്‍ സ്വന്തമാക്കുകയായിരുന്നു.

ഇതാണ് ഓഹരിയെ ഉയര്‍ത്തിയത്. ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴി സ്റ്റോക്ക് എക്സ്ചേഞ്ച് സെറ്റില്‍മെന്റ് പ്രക്രിയയിലൂടെയാണ് ജിക്യുജി ഓഹരികള്‍ വാങ്ങിയത്. ഒഎഫ്എസിലൂടെ പതഞ്ജലി ഫുഡ്സ് പ്രമോട്ടര്‍മാരായ പത്ഞ്ജലി ആയുര്‍വേദ് കമ്പനിയിലെ തങ്ങളുടെ പങ്കാളിത്തം 80.82 ശതമാനത്തില്‍ നിന്ന് 73.82% ആക്കി കുറച്ചു.

ഇതോടെ മിനിമം ഷെയര്‍ ഹോള്‍ഡിംഗ് റിക്വയര്‍മെന്റ്സ് നിബന്ധനകള്‍ പാലിക്കാന്‍ പ്രമോട്ടര്‍മാര്‍ക്കായി. കമ്പനിയുടെ ഓഫര്‍ ഫോര്‍ സെയില്‍ (OFS) പൂര്‍ണ്ണമായും സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടിണ്ട്. ഇഷ്യുവില ഡിസ്‌ക്കൗണ്ട് തുകയായ 1000 രൂപയാണെങ്കിലും ഓഹരി 5 ശതമാനം വര്‍ദ്ധനവ് കണ്ടു.

ഈയിടെ അദാനി ട്രാന്‍സ്മിഷന്റെ 3 ശതമാനം ഓഹരി വാങ്ങാന്‍ ജിക്യുജി പാര്‍ട്ണേഴ്സ് തയ്യാറായിരുന്നു. 2666 കോടി രൂപയ്ക്കായിരുന്നു ഇടപാട്. നിക്ഷേപം സ്ഥാപനം നിരന്തരം അദാനി ഗ്രൂപ്പ് ഓഹരികള്‍ വാങ്ങുകയാണ്.

മാര്‍ച്ചില്‍ ഇവര്‍, അദാനി പോര്‍ട്ട്സ, അദാനി ഗ്രീന്‍ എനര്‍ജി,അദാനി ട്രാന്‍സ്മിഷന്‍,അദാനി എന്റര്‍പ്രൈസസ് എന്നീ കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കി. അതിനായി 15446 കോടി രൂപയാണ് ജിക്യുജി ചെലവഴിച്ചത്.

X
Top