ഇന്ത്യയിൽ നിന്ന് ആദ്യമായി പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യമൊത്തവില പണപ്പെരുപ്പം താഴേക്ക്പെട്രോളിയം കരുതൽ ശേഖരം വികസിപ്പിക്കാൻ ഇന്ത്യ; മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍ സംഭരണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നുതമിഴ്‌നാട്ടിലേക്ക് നിക്ഷേപ ഒഴുക്ക്; വിജയ് സർക്കാർ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് റിപ്പോർട്ട്വിദേശത്തെ ഉപരിപഠനം: ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്

കേന്ദ്ര സർക്കാർ യൂക്കോ ബാങ്കിലെ ഓഹരി പങ്കാളിത്തം കുറയ്ക്കുന്നു

കൊൽക്കത്ത: കേന്ദ്ര സർക്കാറിന്റെ ഓഹരി വിഹിതം നിലവിലെ 95.39 ശതമാനത്തിൽനിന്ന് 75 ശതമാനമായി കുറക്കുമെന്ന് യൂക്കോ ബാങ്ക് അറിയിച്ചു.

ചുരുങ്ങിയ പൊതു ഓഹരി വിഹിതം സംബന്ധിച്ച സെബി മാനദണ്ഡം പാലിക്കുന്നതിനാണ് ഇത്. ഓഹരി വിഹിതം കുറക്കുന്നതിന് ആഗസ്റ്റ് വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. എന്നാൽ, ഇത് നീട്ടി നൽകുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ.

ഇതിനുപുറമെ, നാല് പൊതുമേഖലാ ബാങ്കുകൾ കൂടി സർക്കാർ ഓഹരി കുറക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുകയാണ്.

മൂലധന പര്യാപ്തത 16.98 ശതമാനമുള്ളതിനാൽ വളർച്ചക്ക് കൂടുതൽ ഓഹരി നിക്ഷേപം ആവശ്യമില്ലെങ്കിലും സെബി മാനദണ്ഡം പാലിക്കുന്നതിനായി സർക്കാർ വിഹിതം കുറക്കുകയാണെന്ന് യൂക്കോ ബാങ്ക് പറഞ്ഞു.

ഈ സാമ്പത്തിക വർഷം തന്നെ ഇതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും ബാങ്ക് അറിയിച്ചു.

പൊതു ഓഹരി നിക്ഷേപകർക്കായി 400 കോടി ഓഹരികൾ പുറപ്പെടുവിക്കാനും ഡയറക്ടർ ബോർഡ് അനുമതി നൽകിയിട്ടുണ്ട്.

X
Top