ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇടിഞ്ഞ് ഗ്രാമിന് 6,715 രൂപയും പവന് 53,720 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 6,725 രൂപയും പവന് 53,800 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. മേയ്‌ 10 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,755 രൂപയും പവന് 54,040 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ വില. മെയ്‌ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,555 രൂപയും പവന് 52,440 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് 0.1 ശതമാനം ഉയർന്ന് ഔൺസിന് 2,361.69 ഡോളറിലാണ്. യുഎസ് സ്വർണ ഫ്യൂച്ചറുകൾ 0.3% ഇടിഞ്ഞ് 2,368.10 ഡോളറിലുമാണ്. നിക്ഷേപകർ ഇപ്പോൾ യുഎസ് പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്‌സിനും ഉപഭോക്തൃ വില സൂചിക ഡാറ്റയ്ക്കും വേണ്ടി കാത്തിരിക്കുകയാണ്,

ഇവ രണ്ടും സ്വർണത്തിന്റെയും വെള്ളിയുടെയും വിലയെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്‌. ഒപ്പം മിഡിൽ ഈസ്റ്റ്‌ സംഘർഷങ്ങളിൽ അയവ് വരാത്തത്തതും വിലയെ ബാധിക്കും.

അതേ സമയം സംസ്ഥാനത്ത് വെള്ളി യുടെ നിരക്കിൽ മാറ്റമില്ല. ഗ്രാമിന് 90 രൂപ നിരക്കിൽ തുടരുന്നു.

X
Top