2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ ദീർഘായുസ്സ് മാത്രം പോരാ; സാമ്പത്തിക സുരക്ഷയും വേണംഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ

വിദേശനാണ്യ കരുതല്‍ ശേഖരം കുറയുന്നു

മുംബൈ: രൂപയെ സംരക്ഷിക്കാനുള്ള ആര്‍ബിഐയുടെ ശ്രമങ്ങള്‍ക്കിടെ 2024 സെപ്റ്റംബര്‍ അവസാനം മുതല്‍ 2025 ജനുവരി പകുതി വരെ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഏകദേശം 80 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 625 ബില്യണ്‍ ഡോളറില്‍ താഴെയെത്തി.

കൂടുതല്‍ മൂലധന നിക്ഷേപം ആകര്‍ഷിക്കുന്നതിനായി, അന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് 2024 ഡിസംബറില്‍, ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്‍റ് (ബാങ്ക്) നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ക്ക് വാഗ്ദാനം ചെയ്യാവുന്ന പലിശ നിരക്കുകളുടെ പരിധി 2025 മാര്‍ച്ച് വരെ 150 ബേസിസ് പോയിന്‍റ് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നിരുന്നാലും, ആര്‍ബിഐ ബുധനാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ ഇളവ് കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ല. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നിക്ഷേപ പദ്ധതിയില്‍ ആകെ 7.08 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപം മാത്രമാണുണ്ടായത്.

ഇത് 2023-24 ലെ 6.37 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വര്‍ദ്ധനവല്ല.

X
Top