100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

സാമ്പത്തികപ്രതിസന്ധി: സംസ്ഥാന സർക്കാർ പദ്ധതികൾ വെട്ടിക്കുറയ്ക്കും; മുൻഗണാക്രമം നിശ്ചയിക്കാൻ സെക്രട്ടറിതല സമിതി

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ പദ്ധതികൾ വെട്ടിക്കുറയ്ക്കും. അനുവദിച്ച തുക പുനഃക്രമീകരിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. ഇതിനായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. അവശ്യംവേണ്ട പദ്ധതികളുടെ മുൻഗണാക്രമം നിശ്ചയിക്കാൻ സെക്രട്ടറിതലസമിതിയും രൂപവത്‌കരിച്ചു.

പദ്ധതികൾ ഇല്ലാതാകുന്നതോടൊപ്പം തുക അനുവദിക്കുന്നതും കുറയും. കേന്ദ്രവിഹിതം കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ക്രമീകരണം.

ധനം, റവന്യു, വ്യവസായം, നിയമം, ജലം, ഊർജം, വനം, തദ്ദേശം, എക്‌സൈസ് മന്ത്രിമാർ അടങ്ങുന്ന സമിതിയാണ് രൂപവത്‌കരിക്കുക. അനിവാര്യത കണക്കിലെടുത്താകും തുക അനുവദിക്കുക. ഫലത്തിൽ പല പദ്ധികളും ഇല്ലാതാകും. എന്നാൽ ക്രമീകരണം നടത്തുന്നുവെന്ന് മാത്രമാണ് ഔദ്യോഗിക വിശദീകരണം.

പദ്ധതികൾ അവലോകനംചെയ്ത് മുൻഗണ നിശ്ചയിക്കാൻ ചീഫ് സെക്രട്ടറി, ധന, ആസൂത്രണ സെക്രട്ടറിമാരുടെ സമിതി രൂപവത്‌കരിക്കും.

സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിക്കാനും തീരുമാനമായി. സെക്രട്ടറിമാർക്ക് സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാം. 26-ന് മുമ്പ് ഉത്തരവ് ഇറക്കണം. പരാതികളുണ്ടായാൽ പരിഗണിക്കാൻ ഉദ്യോഗസ്ഥതല സമിതി രൂപീകരിക്കും.

കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഉയർത്തിയ നിരക്കുകളിൽ വർധനയുണ്ടാകില്ല. വിദ്യാർത്ഥികൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ എന്നിവരെ ഒഴിവാക്കും.

വിവിധ വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനും മന്ത്രിതല സമതി രൂപീകരിച്ചു.

X
Top