ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഈ വര്‍ഷമില്ലഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ്ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമത്തിന് ഇന്ന് തുടക്കംവ്യവസായ മേഖലയെ സാങ്കേതിക മുന്നേറ്റങ്ങളിലേക്ക് നയിക്കാൻ ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സ്‌പോസമുദ്രോത്പന്ന കയറ്റുമതി: ഇത് മൂല്യവർധിത ഉത്പന്നങ്ങളിലേക്ക് നീങ്ങേണ്ട നിർണായക ഘട്ടംസ്വർണവില 2026ൽ ലക്ഷം കടക്കുമെന്ന് പ്രവചനം

ഭാഗ്യക്കുറി സമ്മാനഘടനയും ടിക്കറ്റുകളുടെ എണ്ണവും പരിഷ്കരിക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഭാഗ്യക്കുറി ടിക്കറ്റുകളുടെ സീരീസുകള്‍ വർദ്ധിപ്പിച്ച്‌ സമ്മാനഘടന പരിഷ്കരിക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി കെ.എൻ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.

ടിക്കറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും പുതിയ സീരീസുകള്‍ ഉള്‍പ്പെടുത്തി നറുക്കെടുപ്പ് നടത്തുന്നതിന് സാങ്കേതിക സൗകര്യം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഒൻപത് ലക്ഷം ടിക്കറ്റുകളാണ് ഒരു സീരിസില്‍ അച്ചടിക്കുന്നത്. നിലവിലെ സമ്മാനഘടനയിലെ പരമാവധിയായ 1.08കോടി ടിക്കറ്റുകള്‍ 12 സീരീസുകളിലായി അച്ചടിക്കുന്നുണ്ട്. ഇവ പൂർണമായും വിറ്റഴിയുന്നു.

അപേക്ഷയിലെ സീനിയോറിട്ടി ഉള്‍പ്പെടെ പരിഗണിച്ചാണ് ഏജന്റുമാർക്ക് ടിക്കറ്ര് നല്‍കുന്നത്. ഏജന്റുമാരോട് യാതൊരു വിവേചനവും ഭാഗ്യക്കുറി ഓഫീസുകളില്ല.

നിലവില്‍ അച്ചടിക്കുന്ന ടിക്കറ്റുകള്‍ എല്ലാവർക്കും ലഭ്യമാക്കാനാകാത്തതിനാല്‍ ഉയർന്ന സ്ലാബില്‍ ടിക്കറ്റെടുക്കുന്ന ഏജന്റുമാരില്‍ നിന്ന് മൂന്നു ഘട്ടങ്ങളിലായി രണ്ട് ശതമാനം ടിക്കറ്റുകള്‍ വെട്ടിക്കുറച്ച്‌ ഭിന്നശേഷിക്കാർ (കാഴ്ച പരിമിതർക്ക് മുൻഗണന), വയോജനങ്ങള്‍, സ്ത്രീകള്‍, പരിഗണന അർഹിക്കുന്ന വിഭാഗങ്ങള്‍, 300-ല്‍ താഴെ ടിക്കറ്റെടുക്കുന്നവർ എന്നിവർക്ക് നല്‍കാൻ ഭാഗ്യക്കുറി ഡയറക്ടർ ഉത്തരവിറക്കി.

ചെറുകിട ഏജന്റുമാർക്ക് ടിക്കറ്റ് ലഭ്യത ഉറപ്പാക്കുന്നതിനും മുപ്പതിനായിരം അധിക തൊഴില്‍ സൃഷ്ടിക്കുന്നതിനുമാണ് സീരീസുകള്‍ ഉയർത്തി ടിക്കറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതെന്നും കെ.ജെ. മാക്‌സിയുടെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.

X
Top