എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

അദാനി ഗ്രൂപ്പ് ഓഹരികളെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കൈയ്യൊഴിയുന്നു

ന്യൂഡല്‍ഹി: വിദേശ സ്ഥാപന നിക്ഷേപകര്‍ അദാനി ഗ്രൂപ്പിലെ തങ്ങളുടെ നിക്ഷേപം കുറയ്ക്കുകയാണ്. അദാനി എന്റര്‍പ്രൈസസിലെ തങ്ങളുടെ ഓഹരി 15.39 ശതമാനമായാണ് ഇവര്‍ കുറച്ചത്. 2021 മാര്‍ച്ചില്‍ വിദേശ നിക്ഷേപകര്‍ക്കുണ്ടായിരുന്നത് 20.51 ശതമാനം നിക്ഷേപമായിരുന്നു.

അദാനി ഗ്രീന്‍ എനര്‍ജിയിലെ വിദേശ നിക്ഷേപം രണ്ട് വര്‍ഷത്തിനുള്ളില്‍ 22.78 ശതമാനത്തില്‍ നിന്നും 15.14 ശതമാനമായി കുറഞ്ഞു. അദാനി ടോട്ടല്‍ ഗ്യാസിലേയും അദാനി ട്രാന്‍സ്മിഷനിലേയും നിക്ഷേപം തുടര്‍ച്ചയായി അഞ്ച് പാദങ്ങളില്‍ എഫ്ഐഐ കൂറച്ചു.യഥാക്രമം 18.89 ശതമാനത്തില്‍ നിന്ന് 17.25 ശതമാനമായും 21.05 ശതമാനത്തില്‍ നിന്നും 19.32 ശതമാനമായുമാണ് കുറവ് വന്നത്.

പുതുതായി ലിസ്റ്റ് ചെയ്ത അദാനി വില്‍മറിലെ എഫ്‌ഐഐ ഓഹരി തുടര്‍ച്ചയായ രണ്ടാം പാദത്തിലും ഇടിവ് നേരിട്ടുണ്ട്. ഷെയര്‍ഹോള്‍ഡിംഗ് ഡാറ്റ പ്രകാരം എപിഎംഎസ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെയും എല്‍ടിഎസ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെയും പേരുകള്‍ യഥാക്രമം അദാനി എന്റര്‍പ്രൈസസിന്റെയും അദാനി ടോട്ടല്‍ ഗ്യാസിന്റെയും പ്രധാന ഓഹരി ഉടമകളുടെ പട്ടികയില്‍ നിന്ന് കാണുന്നില്ല. എപിഎംഎസ് അതിന്റെ മുഴുവന്‍ ഓഹരികളും വിറ്റഴിച്ചോ അല്ലെങ്കില്‍ അതിന്റെ ഉടമസ്ഥാവകാശം 1 ശതമാനത്തില്‍ താഴെയായി കുറഞ്ഞോ എന്ന് വ്യക്തമല്ല.

1 ശതമാനത്തില്‍ കൂടുതല്‍ കൈവശമുള്ള നിക്ഷേപകരുടെ പേരുകള്‍ മാത്രമേ പബ്ലിക് കമ്പനികള്‍ പുറത്തുവിടൂ. അദാനി പോര്‍ട്ട്‌സിലേയും അദാനി പവറിലേയും വിദേശ നിക്ഷേപം രണ്ടാം പാദം തൊട്ട് കുറയുകയാണ്. ക്രെസ്റ്റ ഫണ്ടും എലാറ ഇന്ത്യ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് ലിമിറ്റഡും അദാനി ട്രാന്‍സ്മിഷനിലെ തങ്ങളുടെ ഓഹരികള്‍ യഥാക്രമം 1.6 ശതമാനമായും 3.62 ശതമാനമായുമാണ് കുറച്ചത്.

ഡിസംബര്‍ പാദത്തില്‍ ഇത് യഥാക്രമം 1.92 ശതമാനവും 3.88 ശതമാനവും ആയിരുന്നു. 100 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം അദാനി ഗ്രൂപ്പിന് ഇതിനോടകം നഷ്ടപ്പെട്ടു.

X
Top