100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

ഇലക്ട്രോണിക്സ് മാര്‍ട്ട് ഐപിഒ ഒക്ടോബര്‍ നാലിന്

ലക്ട്രോണിക്സ് മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ഒക്ടോബര്‍ നാലിന് ആരംഭിച്ച് ഏഴിന് സമാപിക്കും. 2021 സെപ്റ്റംബറിലാണ് പുതിയ ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 500 കോടി രൂപ സമാഹരിക്കുന്നതിന് കമ്പനി സെബിക്ക് മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചത്.

ഐപിഒയില്‍ റീട്ടെയില്‍ വിഭാഗത്തിന് 35 ശതമാനവും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്ക് 50 ശതമാനവും ഹൈ നെറ്റ്‌വര്‍ത്ത് വ്യക്തികള്‍ക്ക് 15 ശതമാനവും നീക്കിവെച്ചിട്ടുണ്ട്.

ഐപിഒയിലൂടെ സമാഹരിക്കുന്ന തുകയില്‍ 55 കോടി രൂപ കടം വീട്ടുന്നതിനും ബാക്കി തുക അധിക മൂലധന ആവശ്യങ്ങള്‍ക്കുമായാണ് കമ്പനി വിനിയോഗിക്കുക. പ്രധാനമായും ആന്ധ്രാപ്രദേശ്, തെലങ്കാന, എന്‍സിആര്‍ എന്നിവിടങ്ങളിലായി 36 നഗരങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയുടെ കീഴില്‍ 1.12 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള 112 സ്റ്റോറുകളാണുള്ളത്.

അതേസമയം, ഐപിഒയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍നിന്ന് ഫണ്ട് സമാഹരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

2022 ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം 919.58 കോടി രൂപയാണ് കമ്പനിയുടെ മൂലധന ആസ്തി. അറ്റകടം 2022 ജൂണ്‍ വരെ 446.54 കോടി രൂപയാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 4349.32 കോടി രൂപയായിരുന്നു.

ഇലക്ട്രോണിക്സ് മാര്‍ട്ട് ഇന്ത്യ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് റീട്ടെയിലര്‍മാരില്‍ ഒന്നാണ്. 1980-ല്‍ സ്ഥാപിതമായ ഈ കമ്പനി ഹൈദരാബാദ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ നാലാമത്തെ വലിയ ഉപഭോക്തൃ ഡ്യൂറബിള്‍, ഇലക്ട്രോണിക്സ് റീട്ടെയിലര്‍മാരാണ് ഇലക്ട്രോണിക്സ് മാര്‍ട്ട്.

X
Top