വിദേശ നാണയ ശേഖരം കുതിക്കുന്നുകല്‍ക്കരിയില്‍ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുതിച്ചു; ക്രൂഡ് ഇറക്കുമതി കുറഞ്ഞിട്ടും ചെലവ് ഉയർന്നു2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നം

നിഫ്റ്റി50: ഏകീകരണത്തിന് സാധ്യതയെന്ന് വിദഗ്ധര്‍

മുംബൈ: യുഎസ് ഇന്ത്യയ്ക്ക്‌ മേല്‍ 25 ശതമാനം താരിഫ് ചുമത്തിയതിനെ തുടര്‍ന്ന് നിഫ്റ്റി 50 എഫ് & ഒ എക്‌സ്പയറി സെഷന്‍ 87 പോയിന്റ് നഷ്ടത്തോടെ അവസാനിച്ചു.

ബെയറിഷ് പ്രവണത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാങ്കേതിക സൂചകങ്ങള്‍ കണ്‍സോളിഡേഷന്റെ സൂചന നല്‍കുന്നു. 20 ദിവസ. 50 ദിവസ ഇഎംഎകള്‍ക്ക് താഴെയായി വ്യാപാരം തുടരുന്നിടത്തോളം കണ്‍സോളിഡേഷനുള്ള സാധ്യതയാണ് അനലിസ്റ്റുകള്‍ കാണുന്നത്.

24,600 (100 ദിവസ ഇഎംഎ) യില്‍ സൂചിക പിന്തുണ തേടുമ്പോള്‍ 25,000 ലെവല്‍ പ്രതിരോധമായി പ്രവര്‍ത്തിക്കും. അതിന് മുകളിലുള്ളൊരു നീക്കം ബുള്ളുകള്‍ക്ക് കരുത്ത് നല്‍കുമെന്ന് അനലിസ്റ്റുകള്‍ പറഞ്ഞു.

പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ്: 24,909-24,985-25,108
സപ്പോര്‍്ട്ട്: 24,664- 24,588- 24,465

ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 56,300-56,503- 56,831
സപ്പോര്‍ട്ട്: 55,644-55,441-55,113

ഇന്ത്യ വിഐഎക്‌സ്
ഇന്ത്യ വിഐഎക്‌സ് കുറഞ്ഞ അസ്ഥിരത പ്രകടമാക്കുന്നു. ഇത് ഇരുവശത്തേയ്ക്കുമുള്ള ചലനത്തിന് കാരണമായേക്കാം.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
സോളാര്‍ ഇന്‍ഡസ്ട്രീസ്
മൂത്തൂറ്റ് ഫിന്‍
ഇന്ത്യന്‍ ബാങ്ക്
ചോളമണ്ഡലം ഫിനാന്‍സ്
ഐടിസി
റിലയന്‍സ്
എച്ച്‌സിഎല്‍ ടെക്ക്
ജിന്‍ഡാല്‍ സ്റ്റീല്‍
എയു ബാങ്ക്

X
Top