പ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം12 ദിവസത്തിനിടെ രാജ്യത്ത് വിതരണം ചെയ്തത് 6.6 ലക്ഷം ‘ഛോട്ടു’ സിലിണ്ടറുകൾഇന്ത്യ ആയുധങ്ങൾ വിറ്റത് അമേരിക്കയും ഇസ്രായേലും അടക്കം രാജ്യങ്ങൾക്ക്പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയിലെ കോണ്ടം വ്യവസായം പ്രതിസന്ധിയിൽക്രിട്ടിക്കൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി

ഇന്ധന വില ഉടൻ കുറയ്ക്കാനാകില്ലെന്ന് പെട്രോളിയം മന്ത്രി

കൊച്ചി: രാജ്യാന്തര വിപണിയിൽ സ്ഥിരത നേടാതെ പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറയ്ക്കാനാകില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും ചെങ്കടലിലെ ആക്രമണങ്ങളും മൂലം നിലവിൽ ആഭ്യന്തര വില കുറയ്ക്കാൻ പൊതുമേഖല എണ്ണ കമ്പനികൾക്ക് കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

2022 മേയ് മാസത്തിന് ശേഷം എണ്ണ കമ്പനികൾ പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. ഇക്കാലയളവിൽ രാജ്യാന്തര ക്രൂഡ് വില ബാരലിന് 140 ഡോളറിൽ നിന്ന് 80 ഡോളറിലേക്ക് താഴ്ന്നിരുന്നു.

റഷ്യ- ഉക്രെയിൻ യുദ്ധം മൂലം ക്രൂഡ് വില കുതിച്ചുയർന്നതിനാൽ പോതുമേഖല കമ്പനികൾ കനത്ത നഷ്ടമാണ് നേരിട്ടതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ഇപ്പോഴും പെട്രോൾ, ഡീസൽ എന്നിവ ഉത്പാദന ചെലവിനേക്കാൾ താഴ്ന്ന വിലയിലാണ് വില്ക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

X
Top