കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

ഉയര്‍ന്ന മൂല്യനിര്‍ണ്ണയം, ജാഗ്രത അനിവാര്യമെന്ന് ചിരാഗ് മേത്ത

മുംബൈ: ഉയര്‍ന്ന മൂല്യനിര്‍ണ്ണയവും പരിമിതമായ വരുമാന വളര്‍ച്ചയും ദൃശ്യമായതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്ന് ക്വാണ്ടം അസറ്റ് മാനേജ്മെന്റ് കമ്പനി ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ ചിരാഗ് മേത്ത നിര്‍ദ്ദേശിച്ചു. ഒരു ദേശീയ മാധ്യമത്തിന്് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഗുണനിലവാരവും അടിസ്ഥാന ഘടകങ്ങളും സംയോജിക്കുന്ന കൂടുതല്‍ സെലക്ടീവ് മേഖലകള്‍ തെരഞ്ഞെടുക്കുകയായിരുക്കും നിക്ഷേപകരെ സംബന്ധിച്ച് അഭികാമ്യം.

യുഎസ് – ഇന്ത്യ വ്യാപാര ഉടമ്പടി, മണ്‍സൂണ്‍, പണപ്പെരുപ്പത്തിലെ കുറവ്, പൊതു, സ്വകാര്യ മൂലധന ചെലവ്, ആഭ്യന്തര, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഇടപെടല്‍ എന്നിവയെ ആശ്രയിച്ചിരിക്കും വിപണിയുടെ പ്രകടനം.

അതേസമയം ഹ്രസ്വകാല പ്രകടനം ഗ്രാമങ്ങളിലെ ഡിമാന്റിനെ ആശ്രയിച്ചിരിക്കും. ഇത് സര്‍ക്കാറിന്റെ സംഭരണ വിലയെ അടിസ്ഥാനമാക്കിയാണിരിക്കുന്നത്. അതേസമയം മികച്ച ബാലന്‍സ് ഷീറ്റ് കമ്പനികളുടെ നിക്ഷേപിക്കാനുള്ള ശേഷിയെ ആണ് കാണിക്കുന്നതെന്നും ചിരാഗ് മേത്ത പറഞ്ഞു. എന്നാല്‍ പണ നയത്തിലെ അവ്യക്തത കാരണം കോര്‍പറേറ്റുകള്‍ നിക്ഷേപം വൈകിപ്പിക്കുകയാണ്.

ലാര്‍ജ് ക്യാപ്പുകളുടെ മൂല്യനിര്‍ണ്ണയം കുറഞ്ഞുവെന്ന് പറഞ്ഞ ചിരാഗ് ബാങ്ക്, ഇന്‍ഷൂറന്‍സ്, വാഹനം, ടെക്‌നോളജി മേഖലകളെ നിക്ഷേപ സൗഹൃദമായി കാണുന്നു. അതേസമയം കാപിറ്റല്‍ ഗുഡ്‌സ്, ഡിഫന്‍സ്, ലോഹം എന്നിവയുടെ മൂല്യനിര്‍ണ്ണയം ഭീമമാണെന്നും അദ്ദേഹം പറഞ്ഞു.

X
Top