ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പി

1.08 ലക്ഷം കോടി രൂപയുടെ വളം സബ്സിഡി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍


ന്യൂഡല്‍ഹി: വളം സബ്സിഡിക്കായി 1.08 ലക്ഷം കോടി രൂപയുടെ പാക്കേജ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഏപ്രില്‍-സെപ്റ്റംബര്‍ ഖാരിഫ് സീസണിലേയ്ക്കാണ് ഇത്രയും തുകയുടെ സബ്സിഡി.ഇതില്‍ 70,000 കോടി രൂപ യൂറിയയ്ക്കും 38,000 കോടി രൂപ ഡൈ-അമോണിയം ഫോസ്ഫേറ്റിനുമാണ് (ഡിഎപി).

മൊത്തം സബ്സിഡി തുക കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണെങ്കിലും സാധാരണയേക്കാള്‍ കൂടുതലാണെന്ന് മന്ത്രിസഭാ യോഗത്തിന്റെ സമാപനത്തില്‍ രാസവള മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. 2023 സാമ്പത്തികവര്‍ഷത്തില്‍ സാഹചര്യം ഇതിലും മോശമായിരുന്നു. അതുകൊണ്ടാണ് ആവര്‍ഷം സബ്സിഡി വര്‍ദ്ധിപ്പിച്ചത്.

റഷ്യ-ഉക്രെയ്ന്‍ യുദ്ധം കാരണമുണ്ടായ ആഗോള വിലകയറ്റം കര്‍ഷകരെ ബാധിക്കരുതെന്ന് കേന്ദ്രസര്‍ക്കാറിന് നിര്‍ബന്ധമുണ്ടായിരുന്നു, മന്ത്രി പറഞ്ഞു. ഏപ്രില്‍-സെപ്റ്റംബര്‍ ഖാരിഫ് സീസണിലെ വളം സബ്സിഡി 1.08 ലക്ഷം കോടി രൂപയായി കുറച്ചത് കര്‍ഷകരെ ബാധിക്കില്ല. അവര്‍ക്ക് ഉയര്‍ന്ന വില നല്‍കേണ്ടി വരില്ല.

ഖാരിഫ് സീസണില്‍ ഡിഎപി, മറ്റ് പി & കെ വളങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കും.

X
Top