ഇന്ത്യയെ ആഗോള മൊബൈൽ നിർമ്മാണ ഹബ്ബാക്കാൻ 62,500 കോടിയുടെ മെഗാ പദ്ധതിയുമായി കേന്ദ്ര സർക്കാർഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾഈ ഓണത്തിന് തമിഴ് നാട്ടിലെ കർഷകർ വിറ്റത് പത്ത് ടൺ പൂക്കൾലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതി

1.08 ലക്ഷം കോടി രൂപയുടെ വളം സബ്സിഡി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍


ന്യൂഡല്‍ഹി: വളം സബ്സിഡിക്കായി 1.08 ലക്ഷം കോടി രൂപയുടെ പാക്കേജ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഏപ്രില്‍-സെപ്റ്റംബര്‍ ഖാരിഫ് സീസണിലേയ്ക്കാണ് ഇത്രയും തുകയുടെ സബ്സിഡി.ഇതില്‍ 70,000 കോടി രൂപ യൂറിയയ്ക്കും 38,000 കോടി രൂപ ഡൈ-അമോണിയം ഫോസ്ഫേറ്റിനുമാണ് (ഡിഎപി).

മൊത്തം സബ്സിഡി തുക കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണെങ്കിലും സാധാരണയേക്കാള്‍ കൂടുതലാണെന്ന് മന്ത്രിസഭാ യോഗത്തിന്റെ സമാപനത്തില്‍ രാസവള മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. 2023 സാമ്പത്തികവര്‍ഷത്തില്‍ സാഹചര്യം ഇതിലും മോശമായിരുന്നു. അതുകൊണ്ടാണ് ആവര്‍ഷം സബ്സിഡി വര്‍ദ്ധിപ്പിച്ചത്.

റഷ്യ-ഉക്രെയ്ന്‍ യുദ്ധം കാരണമുണ്ടായ ആഗോള വിലകയറ്റം കര്‍ഷകരെ ബാധിക്കരുതെന്ന് കേന്ദ്രസര്‍ക്കാറിന് നിര്‍ബന്ധമുണ്ടായിരുന്നു, മന്ത്രി പറഞ്ഞു. ഏപ്രില്‍-സെപ്റ്റംബര്‍ ഖാരിഫ് സീസണിലെ വളം സബ്സിഡി 1.08 ലക്ഷം കോടി രൂപയായി കുറച്ചത് കര്‍ഷകരെ ബാധിക്കില്ല. അവര്‍ക്ക് ഉയര്‍ന്ന വില നല്‍കേണ്ടി വരില്ല.

ഖാരിഫ് സീസണില്‍ ഡിഎപി, മറ്റ് പി & കെ വളങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കും.

X
Top