ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

പ്രകടമായത് ജാഗ്രതയോടെയുള്ള ശുഭാപ്തി വിശ്വാസം

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് ആഭ്യന്തര സൂചികകള്‍ നേട്ടമുണ്ടാക്കിയത്, കോട്ടക് സെക്യൂരിറ്റീസ്, റിസര്‍ച്ച് തലവന്‍ ശ്രീകാന്ത് ചൗഹാന്‍ വിലയിരുത്തുന്നു.ഫെഡ് റിസര്‍വ് പോളിസി നിരക്ക് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നിക്ഷേപകര്‍ ശുഭാപ്തി വിശ്വാസം പ്രകടമാക്കി. അതേസമയം നിരക്ക് ഉയര്‍ത്താന്‍ യുഎസ് കേന്ദ്രബാങ്ക് തയ്യാറാകുന്ന പക്ഷം ഹ്രസ്വകാല ഇടിവ് പ്രതീക്ഷിക്കാം.

സാങ്കേതികമായി, നിഫ്റ്റി 18560 നും 18630 നും ഇടയിലാണുള്ളത്. ഈടുങ്ങിയ ശ്രേണി ബെയര്‍,ബുള്‍ അനിശ്ചിതത്വത്തെ കുറിക്കുന്നു. 18550-18450 ലെവലിലായിരിക്കും പിന്തുണ.

18650-18700 വരെ സൂചിക ഉയരാം. പ്രകടമായത് ജാഗ്രതയോടെയുള്ള ശുഭാപ്തി വിശ്വാസമാണെന്ന് മെഹ്ത്ത ഇക്വിറ്റീസ് സീനിയര്‍ വൈസ് പ്രസിഡന്റ് (റിസര്‍ച്ച്) പ്രശാന്ത് തപ്‌സെ പറഞ്ഞു. 18463 ലാണ് അദ്ദേഹം പിന്തുണ കാണുന്നത്.

പ്രതിരോധം, 18778-18888 ലെവലില്‍.

X
Top