പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾഏപ്രിലില്‍ നടന്നത് 2,235 കോടി യുപിഐ ഇടപാടുകള്‍104 ടണ്‍ സ്വര്‍ണ്ണം തിരികെയെത്തിച്ച് ഇന്ത്യ

32500 കോടി രൂപയുടെ 7 റെയില്‍വേ പ്രൊജക്ടുകള്‍ക്കനുമതി

ന്യൂഡല്‍ഹി: 32,500 കോടി രൂപയുടെ ഏഴ് മള്‍ട്ടി ട്രാക്കിംഗ് പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭ പച്ചക്കൊടി കാട്ടി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചത്. കാര്യക്ഷമതയുടെയും ശേഷി വിപുലീകരണത്തിന്റെയും ഒരു പുതിയ യുഗത്തിലേക്ക്  
ഇന്ത്യന്‍ റെയില്‍വേയെ നയിക്കുക എന്നതാണ് പദ്ധതികളുടെ ലക്ഷ്യം.

എഞ്ചിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇപിസി) മാതൃകയില്‍ വേഗത്തിലും കാര്യക്ഷമമായും പദ്ധതി പൂര്‍ത്തീകരിക്കും.സംയോജിത ദൈര്‍ഘ്യം  2339 കിലോമീറ്ററാണ്. അത്രയും ട്രാക്ക് പദ്ധതി, ഇന്ത്യന്‍ റെയില്‍വേ ശൃംഖലയിലേയ്ക്ക് ചേര്‍ക്കും.

ഇതുവഴി കണക്ടിവിറ്റിയും പ്രവേശനക്ഷമതയും ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പദ്ധതിയുടെ തന്ത്രപരമായ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയ വൈഷ്ണവ്, അവ പരസ്പരബന്ധിതമാണെന്നും സമഗ്രമായി കാണണമെന്നും നിര്‍ദ്ദേശിച്ചു.വിഭാവനം ചെയ്ത ഫലങ്ങള്‍ കേവലം വിപുലീകരണത്തില്‍ മാത്രമായി പരിമിതപ്പെടുന്നില്ല.

 മറിച്ച് തിരക്ക് ഒഴിവാക്കുന്നതിനും പ്രവര്‍ത്തന കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും പദ്ധതി സഹായിക്കും, മന്ത്രി അറിയിച്ചു.

X
Top