2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

കെവൈസി മൂല്യനിര്‍ണ്ണയത്തിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ട് ബ്രോക്കര്‍മാര്‍

ന്യൂഡല്‍ഹി: നോ യുവര്‍ ക്ലയന്റ് (കെവൈസി) റെക്കോര്‍ഡുകളുടെ മൂല്യനിര്‍ണ്ണയത്തിനായി മൂന്ന് മാസത്തെ സമയം അനുവദിക്കണമെന്ന് ബ്രോക്കര്‍മാര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യോട് അഭ്യര്‍ത്ഥിച്ചു.

മൂല്യനിര്‍ണ്ണയ പ്രക്രിയ തടസ്സപ്പെടുത്തുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അസോസിയേഷന്‍ ഓഫ് നാഷണല്‍ എക്‌സ്‌ചേഞ്ച് മെമ്പേഴ്‌സ് ഓഫ് ഇന്ത്യ (ആന്‍മി) സെബിക്ക് കത്ത് അയച്ചിട്ടുണ്ട്. 180 ദിവസത്തിനകം കെവൈസി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കാനാണ് സെബി ആവശ്യപ്പെട്ടിരുന്നത്.

2023 ഏപ്രില്‍ 29 ന് മാത്രമാണ് കെആര്‍എകള്‍ പല അംഗങ്ങള്‍ക്കും ആവശ്യമായ ഡാറ്റ നല്‍കിയതെന്നും മൂല്യനിര്‍ണ്ണയ പ്രക്രിയയ്ക്ക് വേണ്ടത്ര സമയം ലഭ്യമായില്ലെന്നും അന്‍മി കത്തില്‍ അവകാശപ്പെടുന്നു.

കൂടാതെ, ഡാറ്റ ജോലി ചെയ്യാത്ത ദിവസത്തില്‍ പങ്കിടുകയും അവസാന നിമിഷത്തെ തിരക്കും പിശകിനുള്ള സാധ്യതയും സൃഷ്ടിക്കുകയും ചെയ്തു. കെആര്‍എ ഏജന്‍സിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത ബ്രോക്കര്‍മാര്‍ക്ക് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ അഭാവമുണ്ട്.

കെവൈസി മൂല്യനിര്‍ണ്ണയത്തിനായി, ഇടനിലക്കാര്‍ ഓരോ കെആര്‍എ ഏജന്‍സിയിലേക്കും പോയി അവരുടെ ക്ലയന്റ് ഡാറ്റ നേടണമെന്ന് കെആര്‍എകള്‍ ആഗ്രഹിക്കുന്നുവെന്ന് ആന്‍മി പറയുന്നു.

സിവിഎല്‍, എന്‍ഡിഎംഎല്‍ എന്നീ രണ്ട് കെആര്‍എകള്‍ മാത്രമാണ് മൂല്യനിര്‍ണ്ണയ ലിങ്ക് വിശദാംശങ്ങള്‍ പങ്കിട്ടത്, ഇത് സിഎഎംഎസ്, കാര്‍വി, ഡോട്ടെക്‌സ് എന്നിവയില്‍ രജിസ്റ്റര്‍ ചെയ്ത ക്ലയന്റുകളുടെ പ്രക്രിയകളെക്കുറിച്ച് അനിശ്ചിതത്വം സൃഷ്ടിക്കുന്നു.

ബ്രോക്കറേജുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയ മൂലധന വിപണി ഇടനിലക്കാര്‍ക്ക് വേണ്ടി നിക്ഷേപകന്റെ കെവൈസി റെക്കോര്‍ഡുകള്‍ പരിപാലിക്കുന്ന ഏജന്‍സികളാണ് കെആര്‍എകള്‍.

X
Top