പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

ടിസിഎസ് ഒന്നാംപാദം: സമ്മിശ്ര പ്രതികരണവുമായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: ഒന്നാംപാദ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ) ഓഹരി ഉയര്‍ന്നു. 3 ശതമാനം നേട്ടത്തില്‍ 3354.20 രൂപയിലാണ് സ്റ്റോക്കുള്ളത്. സമ്മിശ്ര പ്രതികരണമാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് ഓഹരിയിലുള്ളത്.

ആഗോള ബ്രോക്കറേജ് സ്ഥാപനം ജെപി മോര്‍ഗന്‍ 2650 രൂപ ലക്ഷ്യവിലയില്‍ അണ്ടര്‍വെയ്റ്റ് റേറ്റിംഗ് നല്‍കുമ്പോള്‍ നൊമൂറ 2800 രൂപ ലക്ഷ്യവിലനിശ്ചയിച്ച് ഓഹരി ‘കുറയ്ക്കാന്‍’ ആവശ്യപ്പെടുന്നു. അതേസമയം കമ്പനിയുടെ ഓര്‍ഡര്‍ ബുക്ക് മെച്ചപ്പെടുകയാണെന്ന് നൊമൂറ അറിയിച്ചു. എന്നാല്‍ 2024 സാമ്പത്തികവര്‍ഷത്തില്‍ 25 ശതമാനം പ്രവര്‍ത്ത മാര്‍ജിന്‍ സാക്ഷാത്ക്കരിക്കാന്‍ സാധ്യതയില്ല.

പ്രോജക്റ്റ് വിരാമങ്ങളും മാറ്റിവയ്ക്കലുകളും കാരണം സാധ്യത മങ്ങുന്നതായി ജെപി മോര്‍ഗന്‍ പറയുന്നു. ജെഫറീസ് 3450 രൂപ ലക്ഷ്യവില നിശ്ചയിച്ച് ‘ ഹോള്‍ഡ്’ റേറ്റിംഗും മോതിലാല്‍ ഓസ്വാള്‍ 3790 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങല്‍ നിര്‍ദ്ദേശവും നല്‍കുന്നുണ്ട്. 2024 സാമ്പത്തികവര്‍ഷം ഒന്നാംപാദത്തില്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ ടിസിഎസിനായിരുന്നു.

59381 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 12.5 ശതമാനം കൂടുതലാണിത്. അറ്റാദായം 16.83 ശതമാനം ഉയര്‍ന്ന് 11074 കോടി രൂപ.

15-20 ശതമാനം ലാഭവളര്‍ച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. എബിറ്റ മാര്‍ജിന്‍ 10 ബേസിസ് പോയിന്റ് കൂടി 23.1 ശതമാനമായി. അതേസമയം തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായവും ഇബിറ്റ മാര്‍ജിനും 2.8 ശതമാനവും 1.3 ശതമാനവും കുറവാണ്.

കൂടാതെ പ്രവര്‍ത്തന മാര്‍ജിന്‍ 24.49 ശതമാനത്തില്‍ നിന്നും 23.2 ശതമാനമായി കുറഞ്ഞു. 10.2 ബില്യണ്‍ ഡോളറിന്റെ ഓര്‍ഡര്‍ ബുക്കാണ് ആദ്യപാദാവസാനത്തില്‍ കമ്പനിയ്ക്കുള്ളത്.

X
Top