ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

കനത്ത തകര്‍ച്ച നേരിട്ട് ക്രിപ്‌റ്റോകറന്‍സി വിപണി, ബിറ്റ്‌കോയിന്‍ മൂന്നുമാസത്തെ കുറഞ്ഞ നിരക്കില്‍

ന്യൂഡല്‍ഹി: കനത്ത ഇടിവ് നേരിട്ടിരിക്കയാണ് ക്രിപ്‌റ്റോകറന്‍സി വിപണി. ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി ബിറ്റ്‌കോയിന്‍ (ബിടിസി) 7 ശതമാനം ഇടിഞ്ഞ് മൂന്നുമാസത്തെ കുറഞ്ഞ നിരക്കായ 18,387 ഡോളറിലെത്തിയപ്പോള്‍ രണ്ടാമത്തെ വലിയ കോയിന്‍ എഥര്‍ 3 ശതമാനം ഇടിവോടെ രണ്ട് മാസത്തെ താഴ്ന്ന നിരക്കായ 1285 ഡോളിലേയ്ക്ക് കൂപ്പുകുത്തി. 24 മണിക്കൂറിനുള്ളില്‍ 10 ശതമാനത്തിന്റെ തകര്‍ച്ചയാണ് ഇടിഎച്ചിന് സംഭവിച്ചത്.

ഊര്‍ജ്ജ ഉപഭോഗം കുറക്കുന്നതിനായി മെര്‍ജ് എന്ന മെഗാ അപ്‌ഗ്രേഡിന് വിധേയമായിരിക്കയാണ് നിലവില്‍ എഥേരിയം. എന്നാല്‍ പുതിയ ഘടനയ്ക്ക് കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ അറിയിക്കുകയായിരുന്നു. ഇതോടെ ഇടിഎച്ച് കൂപ്പുകുത്തി.

ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി 7.04 ശതമാനം താഴ്ന്ന് 900.34 ബില്ല്യണ്‍ ഡോളറിലാണുള്ളത്. ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 70.36 ശതമാനം ഉയര്‍ന്ന് 80.59 ബില്ല്യണ്‍ ഡോളറിലെത്തിയപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 5.67 ബില്ല്യണ്‍ അഥവാ 7.03 ശതമാനവും സ്റ്റേബിള്‍ കോയിന്‍ 73.37 ബില്ല്യണ്‍ അഥവാ 91.03 ശതമാനവുമാണ്. മറ്റ് കറന്‍സികളിലുള്ള ബിറ്റ്‌കോയിന്‍ മേധവിത്തം 0.19 ശതമാനം ഇടിഞ്ഞ് 39.24 ശതമാനത്തിലെത്തി.

മറ്റ് പ്രമുഖ കോയിനുകളെല്ലാം വലിയ തിരിച്ചടിയാണ് നേരിടുന്നത്. ബിഎന്‍ബി-258.68 ഡോളര്‍ (5.92 ശതമാനം ഇടിവ്), എക്‌സ്ആര്‍പി-0.3462 ഡോളര്‍ (9.22 ശതമാനം ഇടിവ്), കാര്‍ഡാനോ-0.4361 ഡോളര്‍ (8.42 ശതമാനം കുറവ്), സൊലാന-30.95 ഡോളര്‍ (6.57 ശതമാനം കുറവ്), ഡോഷ് കോയിന്‍-0.05643 ഡോളര്‍ (7.12 ശതമാനം കുറവ്), പൊക്കോട്ട് -6.19 ഡോളര്‍ (9.99 ശതമാനം ഇടിവ്), ഷിബാഇനു-0.00001064 ഡോളര്‍ (8.77 ശതമാനം ഇടിവ്), അവലാഞ്ച് -16.61 ഡോളര്‍ (8.51 ശതമാനം ഇടിവ്) എന്നിങ്ങനെയാണ് മറ്റ് പ്രമുഖ കോയിനുകള്‍ നേരിട്ട തകര്‍ച്ച.

ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധന ആസന്നമായത് നഷ്ടസാധ്യതയുള്ള മേഖലകളില്‍ നിന്നും നിക്ഷേപകരെ അകറ്റി. കഴിഞ്ഞയാഴ്ച ഓഹരിവിപണികളും ഇടിവ് നേരിട്ടിരുന്നു.

X
Top