പെട്രോളിൽ 85% എഥനോൾ ചേർക്കാനുള്ള കരട് നിയമം ഉടൻ പ്രബല്യത്തിലായേക്കുംപശ്ചിമേഷ്യൻ യുദ്ധം: കേരളത്തിലേക്കുള്ള ഗൾഫ് പണമൊഴുക്കിൽ കനത്ത ഇടിവ്കൊള്ള തുടർന്ന് വിമാനക്കമ്പനികൾഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതിയിൽ റെക്കോർഡ്ഹോർമുസ് കടലിടുക്കിൽ സംഘർഷം: 97,000 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ഇന്ത്യൻ ടാങ്കർ മുംബൈയിലേക്ക്

മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 37.74 ലക്ഷം കോടിയായി

മുംബൈ: മ്യൂച്വല് ഫണ്ടുകള് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി ജൂലായില് 37.74 ലക്ഷം കോടി രൂപയായി. ഫോളിയോകളുടെ എണ്ണമാകട്ടെ എക്കാലത്തെയും ഉയര്ന്ന, 13.55 കോടിയിലെത്തി.

എസ്ഐപി അക്കൗണ്ടുകളുടെ എണ്ണവും എക്കാലത്തെയും ഉയര്ന്ന നിലവാരത്തിലാണ്. 5.61 കോടി. പ്രതിമാസ എസ്ഐപി വിഹിതം 12,140 കോടി രൂപയുമാണ്. ജൂലായില് പുതിയതായി രജിസ്റ്റര് ചെയ്ത എസ്ഐപികള് 17.42 ലക്ഷവുമാണ്. എസ്ഐപിയില് നിന്നുള്ള മൊത്തം ആസ്തി ജൂലായ് അവസാനത്തെ കണക്കുപ്രകാരം 6.09 ലക്ഷം കോടി രൂപയാണ്.

പ്രതിവര്ഷം ഏഴ് ശതമാനം വളര്ച്ചയാണ് മ്യൂച്വല് ഫണ്ടുകള് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയിലുള്ളത്. ഫോളിയോകളുടെ എണ്ണമാകട്ടെ 2021 ജൂലായിലെ 10.54 കോടിയില് നിന്ന് 13.55 കോടിയായി. 29 ശതമാനമാണ് വര്ധന.

തുടര്ച്ചയായി 17-ാമത്തെ മാസവും റിട്ടെയില് മ്യൂച്വല് ഫണ്ട് സ്കീമുകളില് നിക്ഷേപ ഒഴുക്ക് തുടര്ന്നു. ജൂലായില് മാത്രം 3,847 കോടി രൂപയെത്തി. അതായത് മൊത്തം നിക്ഷേപം 32,439 കോടിയും പിന്‍വലിച്ചത് 28,592 കോടി രൂപയുമാണ്. ഇക്വിറ്റി വിഭാഗത്തില്, സ്മോള് ക്യാപ്, ഫ്ളെക്സി ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളാണ് നിക്ഷേപത്തിന്റെകാര്യത്തില് ടോപ്പ് 3 ആയത്.

X
Top