ധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യവിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം

450 മില്യൺ ഡോളറിന്റെ കുടിശ്ശിക തീർത്ത് എയർടെൽ ആഫ്രിക്ക

ന്യൂഡൽഹി: എയർടെല്ലിന്റെ ആഫ്രിക്ക ബിസിനസ്സ് കൈകാര്യം ചെയ്യുന്ന ഭാരതി എയർടെൽ ഇന്റർനാഷണൽ (നെതർലാൻഡ്‌സ്) ബിവി, ടെൻഡർ ഓഫറിലൂടെ നോട്ടുകൾ വാങ്ങി 450 മില്യൺ ഡോളറിന്റെ (3,565 കോടി രൂപ) കുടിശ്ശിക തീർത്തതായി കമ്പനി അറിയിച്ചു. 2024-ൽ ലഭിക്കേണ്ട 5.35 ശതമാനം ഗ്യാരണ്ടിയുള്ള 1 ബില്യൺ ഡോളറിന്റെ 300 മില്യൺ ഡോളർ മൂല്യമുള്ള സീനിയർ നോട്ടുകൾ വാങ്ങാൻ കമ്പനി ഒരു ടെൻഡർ ഓഫർ നൽകിയിരുന്നു. ഓഫർ ജൂൺ 21-ന് ആരംഭിച്ച് 2022 ജൂലൈ 19-ന് കാലഹരണപ്പെടും. ബോണ്ട് ഹോൾഡർമാർ 488 മില്യൺ ഡോളറിന്റെ കടപ്പത്രങ്ങൾ ടെൻഡർ ചെയ്തതിനെ തുടർന്ന് ടെൻഡർ ഓഫർ വർധിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

ഇതിന് പുറമെ ബാലൻസ് ഷീറ്റ് ഒപ്റ്റിമൈസ് ചെയ്യാനും കടം കുറയ്ക്കാനുമുള്ള ടെൻഡർ ഓഫറുമായി കമ്പനി എത്തിയിട്ടുണ്ട്. ഭാരതി എയർടെല്ലിന്റെ ബാധ്യതകൾ ഒഴികെയുള്ള ഏകീകൃത അറ്റ ​​കടം 2022 മാർച്ച് 31 വരെ 1,23,544 കോടി രൂപയാണ്, മുൻ വർഷം ഇത് 1,15,512.4 കോടി രൂപയായിരുന്നു.

X
Top