Alt Image
കഴിഞ്ഞുപോയത് കേരളത്തിന് പുറത്തുനിന്ന് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയ വർഷംകൊച്ചി- കോയമ്പത്തൂർ വ്യവസായ ഇടനാഴി പദ്ധതി അനിശ്ചിതത്വത്തിൽഇന്ത്യ-യുകെ വ്യാപാര കരാര്‍ ഏപ്രില്‍ മാസത്തില്‍ നടപ്പാക്കുംമൊത്തവില പണപ്പെരുപ്പം ഉയർന്നുകേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി

70 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്താൻ അദാനി ഗ്രൂപ്പ്

ഡൽഹി: ഹരിത ഊർജ പരിവർത്തനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി അദാനി ഗ്രൂപ്പ് 70 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ചെയർമാൻ ഗൗതം അദാനി ചൊവ്വാഴ്ച പറഞ്ഞു. ഇന്ത്യയുടെ ഹരിത പരിവർത്തനം സുഗമമാക്കുന്നതിനുള്ള തങ്ങളുടെ 70 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഭാവിയിലുള്ള തങ്ങളുടെ ആത്മവിശ്വാസവും വിശ്വാസവും പ്രകടമാക്കുന്ന ഏറ്റവും മികച്ച തെളിവെന്നും, തങ്ങൾ ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ കമ്പനിയായി മാറിയെന്നും ഗൗതം അദാനി പറഞ്ഞു. ഗ്രീൻ ഹൈഡ്രജനെ ഭാവിയുടെ ഇന്ധനമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അദാനി എന്റർപ്രൈസസിന്റെ വാർഷിക യോഗത്തിൽ അദ്ദേഹം പറഞ്ഞു.

ഇറക്കുമതി ചെയ്യുന്ന എണ്ണയെയും വാതകത്തെയും ആശ്രയിക്കുന്നതിൽ നിന്ന് ഇന്ത്യയെ ഒരു ദിവസം ശുദ്ധമായ ഊർജത്തിന്റെ മൊത്തം കയറ്റുമതിക്കാരായി മാറ്റാനുള്ള നീക്കത്തിന് നേതൃത്വം നൽകാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് അദാനി പറഞ്ഞു. കൂടാതെ കമ്പനി ഇപ്പോൾ ഒരു പ്രധാന ആഗോള പുനരുപയോഗ ഊർജ്ജ പോർട്ട്ഫോളിയോ കൈവശം വച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഗ്രൂപ്പ് ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയും, ഏറ്റവും വലിയ റോഡ് കരാറുകളിൽ ചിലത് നേടുകയും, തുറമുഖങ്ങൾ, ലോജിസ്റ്റിക്‌സ്, ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ, സിറ്റി ഗ്യാസ്, പൈപ്പ്ഡ് നാച്വറൽ ഗ്യാസ് തുടങ്ങിയ ബിസിനസ്സിൽ അതിന്റെ വിപണി വിഹിതം വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ശതകോടീശ്വരൻ അവകാശപ്പെട്ടു.

ഡാറ്റാ സെന്ററുകൾ, ഡിജിറ്റൽ സൂപ്പർ ആപ്പുകൾ, വ്യാവസായിക മേഖല, പ്രതിരോധം, എയ്‌റോസ്‌പേസ്, ലോഹങ്ങൾ, സാമഗ്രികൾ എന്നിങ്ങനെയുള്ള മേഖലകളിൽ തങ്ങൾ പ്രവേശനം നടത്തിയതായും, 2022 ൽ ഇന്ത്യയുടെ അതിരുകൾക്കപ്പുറത്തേക്ക് വിശാലമായ വിപുലീകരണം നടത്താനുള്ള പദ്ധതികൾ ആവിഷ്കരിച്ചതായും അദാനി പറഞ്ഞു.

X
Top