ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

കെഎസ്ഇബിയുടെ 494 കോടിയുടെ നഷ്ടം സർക്കാർ ഏറ്റെടുത്തു

തിരുവനന്തപുരം: കെ.എസ്.ഇ.ബി.യുടെ കഴിഞ്ഞ സാമ്പത്തികവർഷത്തെ നഷ്ടത്തിന്റെ 90 ശതമാനവും സർക്കാർ ഏറ്റെടുത്തു.

സർക്കാരിന് കൂടുതല്‍ വായ്പ എടുക്കുന്നതിന് കേന്ദ്രം മുന്നോട്ടുവെച്ച നിബന്ധന പ്രകാരമാണിത്. കെ.എസ്.ഇ.ബി.യുടെ നഷ്ടം ഏറ്റെടുത്താല്‍ ആഭ്യന്തര വരുമാനത്തിന്റെ അരശതമാനമായ 6250 കോടികൂടി സർക്കാരിന് ഈ വർഷം കൂടുതല്‍ കടമെടുക്കാം.

15-ാം ധനകാര്യ കമ്മിഷന്റെ ശുപാർശപ്രകാരം 2022-’23-ലാണ് ഈ അധികവായ്പാ പദ്ധതി കേന്ദ്രം തുടങ്ങിയത്. വർഷംതോറും കെ.എസ്.ഇ.ബി.യുടെ നിശ്ചിതശതമാനം നഷ്ടം ഏറ്റെടുത്താല്‍ സംസ്ഥാനസർക്കാരിന് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അരശതമാനംകൂടി കടമെടുക്കാൻ അർഹത കിട്ടുന്നതാണിത്. കഴിഞ്ഞ രണ്ടുവർഷമായി കേരളം ഇത് നേടുന്നുണ്ട്.

ഓഡിറ്റ് റിപ്പോർട്ട് പ്രകാരം കെ.എസ്.ഇ.ബി.യുടെ 2023-’24-ലെ നഷ്ടം 549.21 കോടിയാണ്. ഇതിന്റെ 90 ശതമാനമായ 494.28 കോടി ഏറ്റെടുത്താണ് ധനവകുപ്പ് ഉത്തരവിറക്കിയത്.

കഴിഞ്ഞവർഷംതൊട്ട് മുന്നിലെ വർഷത്തെ നഷ്ടത്തിന്റെ 75 ശതമാനം ഏറ്റെടുക്കണമെന്നായിരുന്നു നിബന്ധന. അങ്ങനെ 767.71 കോടി സർക്കാർ ഏറ്റെടുത്തിരുന്നു.

ഇപ്പോഴത്തെ വൈദ്യുതി നിരക്ക് വർധന കണക്കാക്കിയത് ഇതൊഴിച്ചുള്ള നഷ്ടത്തിന്റെ അടിസ്ഥാനത്തിലാണെന്ന് റെഗുലേറ്ററി കമ്മിഷൻ കേന്ദ്രങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ സർക്കാർ ഏറ്റെടുക്കുന്നത് 2023-’24-ലെ കണക്ക് പരിശോധനയിലാണ് പരിഗണിക്കുന്നത്. അടുത്തനിരക്ക് വർധന ഈ ബാധ്യത ഒഴിവാക്കിക്കൊണ്ടായിരിക്കും.

എന്നാല്‍, 2027 മാർച്ച്‌ 31 വരെയുള്ള നിരക്ക് വർധനയാണ് കഴിഞ്ഞദിവസം കമ്മിഷൻ അംഗീകരിച്ചത്. അതിനാല്‍ ഇടക്കാല പുനഃപരിശോധനയിലേ ഈ കണക്കുകള്‍ പരിശോധിക്കാനാവൂ.

അടുത്തവർഷം മുതല്‍ നഷ്ടം പൂർണമായി ഏറ്റെടുത്താലേ, അധിക വായ്പയ്ക്ക് അർഹതയുണ്ടാവൂ.

X
Top