2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

യെസ് ബാങ്ക് എല്ലാ എൻപിഎകളും ജെസി ഫ്ലവേഴ്സ് എആർസിക്ക് വിൽക്കുമെന്ന് റിപ്പോർട്ട്

മുംബൈ: യെസ് ബാങ്ക് ഡിസംബറോടെ 48,000 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി (എൻപിഎ) വിൽക്കാൻ പദ്ധതിയിടുന്നു. ജെസി ഫ്‌ളവേഴ്‌സ് പുറത്തിറക്കിയ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിക്ക് (എആർസി) തങ്ങളുടെ കിട്ടാക്കടം വിൽക്കാൻ സ്വകാര്യ വായ്പക്കാരൻ നേരത്തെ സമ്മതിച്ചിരുന്നു.

കൂടാതെ യെസ് ബാങ്ക് എആർസിയിലെ 20 ശതമാനം ഓഹരികൾ ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. യെസ് ബാങ്കിന്റെ എൻപിഎ 11,183 കോടി രൂപയ്ക്ക് സ്വന്തമാക്കാൻ ജെസി ഫ്ലവേഴ്‌സ് എആർസി നേരത്തെ സ്വിസ് ലേലത്തിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി കമ്പനി അടുത്ത 60 ദിവസത്തിനുള്ളിൽ 1,677 കോടി രൂപ ബാങ്കിന് നൽകും.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഇടപാട് അവസാനിക്കുമെന്നും. ഇതോടെ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തികൾ (എൻപിഎ) പൂജ്യമാകുമെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മിന്റ് റിപ്പോർട്ട് ചെയ്തു. നിലവിൽ യെസ് ബാങ്കിന്റെ മൊത്ത എൻപിഎ 13.4 ശതമാനമാണ്. ഇത് കണക്കുകൾ പ്രകാരം 27,747 കോടി രൂപയ്ക്കടുത്ത് വരും.

എൻപിഎ വിൽപ്പനയ്ക്ക് പുറമെ ജെസി ഫ്‌ളവേഴ്‌സ് എആർസിയുടെ 20 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ ബാങ്ക് 350 കോടി രൂപ നിക്ഷേപിക്കുമെന്നും. നിർദ്ദിഷ്ട ക്രമീകരണത്തിന് കീഴിൽ സമ്മർദ്ദത്തിലായ വായ്പകൾ 15:85 ഘടനയ്ക്ക് കീഴിൽ വിൽക്കുമെന്നും മാധ്യമ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

നേരത്തെ ബാങ്കിന്റെ 10 ശതമാനം ഓഹരികൾ 8,898 കോടി രൂപയ്ക്കാണ് കാർലൈലും അഡ്വെന്റ് ഇന്റർനാഷണലും സ്വന്തമാക്കിയത്.

X
Top