പരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നുഎൽപിജി പ്രതിസന്ധി: മറ്റു വഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും എത്തിച്ചു തുടങ്ങി

ചരക്കുനീക്കത്തിൽ കുതിച്ചുമുന്നേറി വിഴിഞ്ഞം

തിരുവനന്തപുരം: ഒരുമാസം അൻപതിലധികം കപ്പലുകൾ എത്തിച്ചേരുകയെന്ന നേട്ടം വിഴിഞ്ഞം രാജ്യാന്തര തുറമുഖം കരസ്ഥമാക്കിയതായി മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.

ഒപ്പം ഒരു ലക്ഷത്തിലധികം ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) ചരക്കും കൈകാര്യം ചെയ്തു. മാർച്ചിൽ 53 കപ്പലുകളാണെത്തിയത്.

1,12,562 ടിഇയു ചരക്കു കൈകാര്യം ചെയ്തു. ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ എത്തിയ ജൂലൈ 11 മുതൽ ഇതുവരെ 240 കപ്പലുകളെത്തി.

ഇതുവഴി ആകെ 4,92,188 ടിഇയു ചരക്കും കൈകാര്യം ചെയ്യാനായെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ 4 മാസത്തിനിടെ 240ഓളം കപ്പലുകളെ വരവേറ്റ വിഴിഞ്ഞം തുറമുഖം, കണ്ടെയ്നർ നീക്കത്തിൽ കൊളംബോ, സിംഗപ്പുർ എന്നീ സുപ്രധാന തുറമുഖങ്ങൾക്കാണ് കനത്ത വെല്ലുവിളി ഉയർത്തുന്നത്.

X
Top