2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

വെരിറ്റാസ് ഫിനാന്‍സ് 2800 കോടി രൂപ ഐപിഒ വൈകിപ്പിക്കുന്നു

മുംബൈ: യുഎസ് ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫ് എംഎസ്എംഇകളെ (മൈക്രോ,സ്‌മോള്‍,മീഡിയം എന്റര്‍പ്രൈസസ്) പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍ വെരിറ്റാസ് ഫിനാന്‍സിന്റെ  2800 കോടി രൂപ ഐപിഒ വൈകിയേക്കും.

നഗര, അര്‍ദ്ധ നഗര പ്രദേശങ്ങളിലെ എംസ്എംഇകളെ ലക്ഷ്യം വച്ച് പ്രവര്‍ത്തന മൂലധന വായ്പകള്‍ വിതരണം ചെയ്യുന്ന സ്ഥാപനമാണ് വെരിറ്റാസ് ഫിനാന്‍സ്. 600 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും ബാക്കി ഓഫര്‍ ഫോര്‍ സെയ്‌ലം നടത്താനാണ് അവര്‍ പദ്ധതിയിട്ടിരുന്നത്. ഇതിനുള്ള അനുമതി ഏപ്രിലില്‍ ലഭ്യമായി.

കമ്പനി നടത്തിയ റോഡ്‌ഷോകളില്‍ നിക്ഷേപ സ്ഥാപനങ്ങളുടെ പങ്കാളിത്തം ശക്തമായിരുന്നു. അതേസമയം നിലവിലെ സാഹചര്യത്തില്‍ ഐപിഒ നടത്തുന്നത് ഉചിതമായിരിക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ കമ്പനി ഐപിഒ നടത്തിയേക്കും.

X
Top