രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

അമേരിക്കൻ പകരച്ചുങ്കം: രാജ്യത്തെ കയറ്റുമതി രംഗം കടുത്ത അനിശ്ചിതത്വത്തിൽ

കൊച്ചി: ഇന്ത്യൻ ഉത്‌പന്നങ്ങള്‍ക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവ ഇന്ന് പ്രാബല്യത്തിലായി. പകരച്ചുങ്കമായി 25 ശതമാനം ഈടാക്കുന്നതിന് പുറമെയാണ് റഷ്യൻ എണ്ണ വാങ്ങുന്നതിന് 25 ശതമാനം പിഴത്തീരുവ ഈടാക്കുന്നത്.

ഇതോടെ രാജ്യത്തെ കയറ്റുമതി രംഗം കടുത്ത അനിശ്ചിതത്വത്തിലാണ്. സ്വർണ, വജ്രാഭരണങ്ങള്‍, തുണിത്തരങ്ങള്‍ മുതല്‍ സമുദ്രോത്പന്നങ്ങള്‍ക്ക് വരെ തീരുമാനം പ്രതികൂലമായി ബാധിക്കും.
ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയായ അമേരിക്കയിലേക്ക് പ്രതിവർഷം 8,700 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് അയക്കുന്നത്.

നിലവില്‍ അമേരിക്ക 25 ശതമാനം തീരുവയാണ് ഈടാക്കുന്നത്. 50 ശതമാനം തീരുവ വരുന്നതാേടെ പ്രധാന എതിരാളികളായ വിയറ്റ്നാം, ബംഗ്ളാദേശ്, മെക്‌സികോ എന്നിവയോട് മത്സരിക്കാൻ ഇന്ത്യയ്ക്ക് കഴിയില്ല.

പുതിയ സാഹചര്യത്തില്‍ കയറ്റുമതിയില്‍ 50 ശതമാനത്തിലധികം ഇടിവുണ്ടായേക്കും. ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തില്‍(ജി.ഡി.പി) 0.2 ശതമാനം മുതല്‍ 0.5 ശതമാനം വരെ കുറവുണ്ടായേക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

വാഹനങ്ങള്‍, വാഹന ഘടക ഭാഗങ്ങള്‍, സ്റ്റീല്‍, അലുമിനിയം, സോളാർ മൊഡ്യൂളുകള്‍, സമുദ്രോത്പന്നങ്ങള്‍, ജെം ആൻഡ് ജുവലറി, കാർഷിക ഉത്പന്നങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ തിരിച്ചടി നേരിട്ടേക്കും.

ഫാർമസ്യൂട്ടിക്കല്‍സ്, ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് പിഴത്തീരുവയില്ല
അമേരിക്ക 50 ശതമാനം തീരുവ നടപ്പാകുമ്പോള്‍ സാമ്പത്തിക മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ റിസർവ് ബാങ്ക് ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചേക്കും. അടുത്ത ധന നയത്തില്‍ മുഖ്യ പലിശ നിരക്ക് കുറയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടിയുണ്ടാകുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മല്‍ഹോത്ര സൂചന നല്‍കി.

കയറ്റുമതിയിലെ തിരിച്ചടി നേരിടാൻ ആഭ്യന്തര ഉപഭോഗം ഉയർത്താൻ ജി.എസ്.ടി പരിഷ്കരണം വേഗത്തിലാക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. 12%, 28% സ്ളാബുകള്‍ ഒഴിവാക്കി 5%, 18% നിരക്കുകളായി നികുതി ഏകീകരിക്കാനുള്ള തീരുമാനം വിപണിയില്‍ ഉപഭോഗ ഉണർവ് ശക്തമാക്കുമെന്ന് വിലയിരുത്തുന്നു.

സെപ്തംബർ മൂന്ന് മുതല്‍ നടക്കുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനത്തിന് പച്ചക്കൊടി നല്‍കിയേക്കും.

X
Top