പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

യുകെ പണപ്പെരുപ്പം അപ്രതീക്ഷിതമായി 10.4 ശതമാനത്തില്‍

ലണ്ടന്‍: വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് പ്രതിസന്ധിയെ നേരിടാനുള്ള സെന്‍ട്രല്‍ ബാങ്ക് ശ്രമങ്ങള്‍ക്കിടയില്‍ ബ്രിട്ടീഷ് വാര്‍ഷിക പണപ്പെരുപ്പം ഫെബ്രുവരിയില്‍ അപ്രതീക്ഷിതമായി ഉയര്‍ന്നു.

ഉപഭോക്തൃ വില സൂചിക (സിപിഐ) ജനുവരിയിലെ 10.1 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 10.4 ശതമാനം ഉയര്‍ന്നതായി ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് അറിയിച്ചു. ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്കുയര്‍ത്തുമെന്ന് ഏതാണ്ടുറപ്പായി.

വാണിജ്യ ബാങ്കിംഗ് മേഖലയിലെ പ്രക്ഷുബ്ധതയ്ക്കിടയില്‍ നിരക്ക് വര്‍ധന വേണ്ടെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ കേന്ദ്രബാങ്ക് ആവശ്യം നിരാകരിച്ചേയ്ക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. യുകെയിലെ പണപ്പെരുപ്പം കുറയുമെന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍ ഭക്ഷണ പാനീയങ്ങളുടെ വില കുതിച്ചുയര്‍ന്നു – മോട്ടോര്‍ ഇന്ധന വില കുറയുന്നത് ഭാഗികമായി മാത്രമാണ്.

”ജനുവരിയിലെ കിഴിവിനുശേഷം പബ്ബുകളിലും റെസ്റ്റോറന്റുകളിലും മദ്യത്തിന്റെ വില വര്‍ധിച്ചതാണ് ഫെബ്രുവരിയില്‍ പണപ്പെരുപ്പം ഉയര്‍ന്നത്,” ഒഎന്‍എസ് ചീഫ് ഇക്കണോമിസ്റ്റ് ഗ്രാന്റ് ഫിറ്റ്സ്നര്‍ പറഞ്ഞു.

X
Top