2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

ഇന്‍സൈഡര്‍ ട്രേഡിംഗ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 63 ലക്ഷം രൂപ നല്‍കി ഫെന്റണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സും അരവിന്ദ് സിംഘാനിയയും

മുംബൈ: മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുമായി ഇന്‍സൈഡര്‍ ട്രേഡിംഗ് കേസില്‍ ഒത്തുതീര്‍പ്പിലെത്തിയിരിക്കയാണ് ഫെന്റണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സും ഡയറക്ടര്‍ അരവിന്ദ് സിംഘാനിയയും. ഇതിനായി 63 ലക്ഷം രൂപ പിഴയടക്കാന്‍ ഇവര്‍ തയ്യാറായി. നേരത്തെ വരുണ്‍ ബീവറേജസ് ചെയര്‍മാന്‍ രവി കാന്ത് ജയ്പൂരിയയും സമാന കേസില്‍ സെബിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നു.

56 ലക്ഷം രൂപയാണ് ജയ്പൂരിയ പിഴ നല്‍കിയത്. വരുണ്‍ ബീവറേജസ് ലിമിറ്റഡ് പെപ്‌സികോയുമായി പങ്കാളിത്തത്തിലെത്തിയ വിവരം ജയ്പൂരിയ അരവിന്ദ് സിംഘാനിയയുമായി പങ്കുവച്ചുവെന്നാണ് കേസ്. ട്രോപിക്കാന ബ്രാന്‍ഡിന്റെ വില്‍പ്പനയും വിതരണവും കൈമാറിയ വിവരമാണ് ചെയര്‍മാന്‍ ചോര്‍ത്തിനല്‍കിയത്.

പെപ്‌സികോയുടെ ഇന്ത്യയിലെ ബോട്ട്‌ലിംഗ് പങ്കാളികളാണ് വരുണ്‍ ബീവറേജസ്. ഇതോടെ കമ്പനിയുടെ ഓഹരിയില്‍ ട്രേഡിംഗ് നടത്തി ഫെന്റണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് നേട്ടം കൊയ്തു.സിംഘാനിയയ്ക്ക് ജയ്പൂരിയ ഡയറക്ടറായ ലെമണ്‍ ട്രീ ഹോട്ടലുമായി ബന്ധമുണ്ടെന്ന കാര്യവും സെബി കണ്ടത്തിയിരുന്നു.

കേസിലുള്ള ശിക്ഷാവിധി നടപ്പാക്കാനിരിക്കെയാണ് ഇവര്‍ സെബിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയത്.

X
Top