നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

600 മെഗാവാട്ട് ഹൈബ്രിഡ് പദ്ധതി സ്ഥാപിക്കാനുള്ള ഓർഡർ നേടി ടാറ്റ പവറിന്റെ ഉപസ്ഥാപനം

മുംബൈ: കർണ്ണാടകയിൽ 600 മെഗാവാട്ട് (MW) ഹൈബ്രിഡ് പവർ പ്രോജക്ട് സ്ഥാപിക്കുന്നതിന് സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (SECI) ലെറ്റർ ഓഫ് അവാർഡ് (LoA) ടാറ്റ പവർ കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ടി.പി.ശൗര്യയ്ക്ക് ലഭിച്ചു. താരിഫ് അധിഷ്‌ഠിത മത്സര ബിഡ്ഡിംഗിലൂടെയും തുടർന്ന് ഇ-റിവേഴ്‌സ് ലേലത്തിലൂടെയുമാണ് കമ്പനിക്ക് കത്ത് ലഭിച്ചത്. പവർ പർച്ചേസ് കരാർ (പിപിഎ) നടപ്പാക്കുന്ന തീയതി മുതൽ 24 മാസത്തിനുള്ളിൽ ഹൈബ്രിഡ് (കാറ്റ്, സൗരോർജ്ജം) പവർ പ്രോജക്റ്റ് കമ്മീഷൻ ചെയ്യും. ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ടാറ്റ പവറിന്റെ മൊത്തം പുനരുപയോഗ ശേഷി 5,524 മെഗാവാട്ടായി.

ടാറ്റ പവർ കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത പവർ കമ്പനികളിലൊന്നാണ്. കൂടാതെ ടാറ്റ പവറിന് അതിന്റെ അനുബന്ധ സ്ഥാപനങ്ങളും സംയുക്ത നിയന്ത്രിത സ്ഥാപനങ്ങളും ചേർന്ന് 13,735 മെഗാവാട്ടിന്റെ സ്ഥാപിത/നിയന്ത്രിത ശേഷിയുണ്ട്. ഏകീകൃത അടിസ്ഥാനത്തിൽ, ടാറ്റ പവർ കമ്പനിയുടെ അറ്റാദായം 28 ശതമാനം വർധിച്ച് 503.11 കോടി രൂപയായി. ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ 0.61 ശതമാനം ഉയർന്ന് 222.20 രൂപയിലെത്തി. 

X
Top