‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

എയ്ഞ്ചല്‍ ടാക്‌സില്‍ കൂടുതല്‍ ഇളവ് വേണമെന്ന് സ്റ്റാര്‍ട്ടപ്പുകള്‍

ന്യൂഡല്‍ഹി: എയ്ഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കുകയോ 25 കോടി രൂപ പരിധി നിശ്ചയിക്കുകയോ വേണമെന്ന് സ്റ്റാര്‍ട്ടപ്പുകള്‍ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ധനമന്ത്രാലയവുമായും ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡുമായും (ഡിപിഐഐടി) നടത്തിയ കൂടിക്കാഴ്ചയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഈ വിഷയം ഉന്നയിച്ചു.ഇതിനുപുറമെ, വിദേശ നിക്ഷേപകരെ എയ്ഞ്ചല്‍ ടാക്‌സിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കത്തിലും അവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

ലിസ്റ്റ് ചെയ്യാത്ത കമ്പനികള്‍ പ്രത്യേകിച്ചും സ്റ്റാര്‍ട്ടപ്പുകള്‍ പ്രീമിയത്തില്‍ ഓഹരി ഇഷ്യു ചെയ്യുമ്പോള്‍ നല്‍കേണ്ട നികുതിയാണ് എയ്ഞ്ചല്‍ ടാക്‌സ്. ഓഹരി ഇഷ്യുവിനു ശേഷം സ്റ്റാര്‍ട്ടപ്പിന്റെ മൊത്തം പെയ്ഡ്-അപ്പ് ഷെയര്‍ ക്യാപിറ്റലും ഷെയര്‍ പ്രീമിയവും 25 കോടി രൂപയില്‍ കവിയുന്നില്ലെങ്കില്‍ നികുതി അടയ്‌ക്കേണ്ടതില്ല. എയ്ഞ്ചല്‍ നിക്ഷേപകരില്‍ നിന്നുള്ള ധനസഹായം ഉള്‍പ്പെടെ മൊത്തം നിക്ഷേപം 25 കോടി രൂപയില്‍ കവിയാത്തിടത്തോളം ഡിപിഐഐടിയില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ ഈ വ്യവസ്ഥയുടെ പരിധിയില്‍ വരില്ല.

എന്നാല്‍ 25 കോടി പരിധി വളരെ കുറവാണെന്ന് വ്യവസായം വാദിച്ചു. ഡിപിഐഐടിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പരിധി തടസ്സമാണ്. 25 കോടി രൂപയുടെ പരിധിയില്‍ കാറ്റഗറി 1 ഇതര നിക്ഷേപ ഫണ്ടുകളായി (എഐഎഫ്) രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ നിര്‍ദ്ദിഷ്ട കമ്പനികള്‍ എന്നിവ ഉള്‍പ്പെടുന്നില്ല.

എന്നാല്‍ 2023 ധനകാര്യബില്‍ ഈ ഇളവ് നീക്കം ചെയ്യുകയും വിദേശ നിക്ഷേപകരെ ഏഞ്ചല്‍ നികുതിയുടെ പരിധിയില്‍ കൊണ്ടുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഇതുവരെ ഇന്ത്യന്‍ താമസക്കാര്‍ക്കും എഐഎഫുകളായി രജിസ്റ്റര്‍ ചെയ്യാത്ത ഫണ്ടുകള്‍ക്കും മാത്രമേ നികുതി ബാധകമായിരുന്നുള്ളൂ.

സ്റ്റാര്‍ട്ടപ്പ് വ്യവസായം ഈ വ്യവസ്ഥയേയും ചോദ്യം ചെയ്യുകയാണ്. വിദേശ നിക്ഷേപം ധനസഹായത്തിന്റെ പ്രധാന സ്രോതസ്സായി തുടരുന്നതിനാലാണ് ഇത്.

X
Top