പശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്കുതിച്ചുയര്‍ന്ന് ആഗോള ഡിജിറ്റല്‍ ഇടപാടുകള്‍; മൊബൈല്‍ പണമിടപാടുകള്‍ 2 ട്രില്യണ്‍ ഡോളര്‍ കടന്നുവിഴിഞ്ഞത്ത് തടഞ്ഞ വിദേശ കപ്പലിന് ഇന്ധനം നിറച്ചു നൽകി കേരളാ മാരിടൈം ബോർഡ്പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്

വില കുതിച്ചുയര്‍ന്നു, അവശ്യവസ്തുക്കളുടെ ഉപഭോഗത്തില്‍ കുറവ്

ന്യൂഡല്‍ഹി: അവശ്യവസ്തുക്കളുടെ വില കുതിച്ചുയര്‍ന്നതോടെ ഇന്ത്യന്‍ കുടുംബങ്ങള്‍ ഉപഭോഗത്തിന്റെ അളവ് കുറച്ചു. തക്കാളിയ്ക്ക് പകരം തക്കാളി സോസ്, ഇഞ്ചിക്ക് പകരം ഇഞ്ചി പേസ്റ്റ്, ഒറ്റ തവണ ഉപയോഗിക്കാവുന്ന ജീരകപൊടിയുടെ പാക്കറ്റ് എന്നിവയാണ് ആളുകള്‍ ഇപ്പോള്‍ തെരഞ്ഞെടുക്കുന്നത്. ഉപഭോക്തൃ സമീപനത്തിലെ മാറ്റത്തിന് കാരണം വിലകയറ്റമാണ്.

തക്കാളിയുടെ വില 100 രൂപയ്ക്ക് മുകളിലായപ്പോള്‍ ഒരു മാസം മുന്‍പ് 550 രൂപയായിരുന്ന ജീരകപ്പൊടിയുടെ വില 800 രൂപയാണ്. സമാനമായി ഇഞ്ചിവിലയും വലിയ ഉയര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.ഇന്ത്യന്‍ കറികളില്‍ ഒഴിച്ചുകൂടാനാകാത്ത പച്ചമുളക് നിലവില്‍ കിലോഗ്രാമിന് 160 രൂപയിലാണ് വില്‍പന നടത്തുന്നത്.

ബീന്‍സ് വിലയും മാനം മുട്ടി. ഇതുകാരണം ഉപഭോക്താക്കള്‍ പച്ചമുളക്, ബീന്‍സ് എന്നിവ വാങ്ങുന്നില്ല. ഇത്തരം ഇനങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതിന് ചില്ലറ വ്യാപാരികളും മടികാട്ടുന്നു.

വിതരണ ക്ഷാമമാണ് പച്ചക്കറികളുടെ വില കൂട്ടുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മണ്‍സൂണ്‍ വൈകിയത് വിളവെടുപ്പിനെ ബാധിച്ചു.കൂടാതെ ചിലവയിടങ്ങളില്‍ ഉയര്‍ന്ന ചൂടും മറ്റിടങ്ങളില്‍ ഉയര്‍ന്ന മഴയും.

കര്‍ണ്ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ മഴ കാരണം വിള നശിക്കുകയായിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ തക്കാളി,ബീന്‍സ് എന്നിവയുടെ വിളവെടുപ്പ് മോശമാണ്. കര്‍ഷകര്‍ തക്കാളി കൃഷി നിര്‍ത്തിയപ്പോള്‍ ബീന്‍സ് പോലുള്ള വിളകള്‍ നശിക്കാന്‍ കീടനാശിനികളുടെ പരിമിത ഉപയോഗം കാരണമായി.

X
Top