എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

അനിൽ അംബാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ തകർച്ച

നിൽ ധീരുഭായ് അംബാനി ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കും റിലയൻസ് ഹോം ഫിനാൻസിലെ മുൻ ഉന്നത ഉദ്യോഗസ്ഥർക്കും സെബി 5 വർഷത്തെ വിലക്കും കനത്ത പിഴയും വിധിച്ച പശ്ചാത്തലത്തിൽ, ഗ്രൂപ്പിന് കീഴിലെ കമ്പനിയുടെ ഓഹരികൾ ഇന്ന് നേരിട്ടത് വൻ തകർച്ച.

മുഖ്യ കമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഓഹരി ബിഎസ്ഇയിൽ 14 ശതമാനത്തിലധികം ഇടിഞ്ഞു. ഓഹരി നിലവിലുള്ളത് 13.34% താഴ്ന്ന് 204 രൂപയിൽ. റിലയൻസ് പവർ 4.99% ഇടിഞ്ഞ് ലോവർ-സർക്യൂട്ടിൽ 34.45 രൂപയിലെത്തി.

മറ്റ് കമ്പനികളായ റിലയൻസ് കമ്മ്യൂണിക്കേഷൻസ്, റിലയൻസ് കാപ്പിറ്റൽ, റിലയൻസ് നേവൽ ആൻഡ് എൻജിനിയറിങ് എന്നിവയുടെ വ്യാപാരം റദ്ദാക്കി. റിലയൻസ് ഹോം ഫിനാൻസ് 5.12% കൂപ്പകുത്തി 4.45 രൂപയിലാണുള്ളത്.

8,000 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് റിലയൻസ് ഇൻഫ്രസ്ട്രക്ചർ. കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് 15% നേട്ടം ഓഹരി സമ്മാനിച്ചിരുന്നു; കഴിഞ്ഞ ഒരുമാസത്തിനിടെ 17 ശതമാനവും.

200 കോടി രൂപയ്ക്കടുത്താണ് റിലയൻസ് ഹോം ഫിനാൻസിന്റെ വിപണിമൂല്യം. കഴിഞ്ഞ ഒരുവർഷത്തിനിടെ ഓഹരി 122% കരകയറിയെങ്കിലും പ്രതാപകാലത്തെ അപേക്ഷിച്ച് ഇപ്പോഴും വിലയുള്ളത് വൻ താഴ്ചയിൽ.

13,000 കോടി രൂപയാണ് റിലയൻസ് പവറിന്റെ വിപണിമൂല്യം. ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 100% നേട്ടം സമ്മാനിച്ച ഓഹരിയാണ് റിലയൻസ് പവർ. കഴിഞ്ഞ ഒരുമാസത്തിനിടെ 30 ശതമാനമത്തോളവും മുന്നേറിയിരുന്നു.

X
Top