ആഭ്യന്തര സർവീസുകൾ വെട്ടിക്കുറക്കാൻ മുൻനിര വിമാനക്കമ്പനികൾഅമിത ക്യാൻസലേഷൻ ചാർജ്: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ അന്വേഷണം100 ‘പ്ലഗ് ആൻഡ് പ്ലേ’ വ്യവസായ പാർക്കുകൾ തുടങ്ങാൻ കേന്ദ്രംസ്വർണ വായ്പകളുടെ മൂല്യം വർധിച്ച് 19 ലക്ഷം കോടിയായിആയുധ കയറ്റുമതിയിൽ ഇന്ത്യ വൻ ശക്തിയാകുമെന്ന് രാജ്നാഥ് സിങ്

ഇന്ത്യയില്‍ സേവനത്തിന്റെ 30 വര്‍ഷം പൂര്‍ത്തിയാക്കി സാംസങ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് രാജ്യത്തെ ഉപഭോക്തൃ സേവന രംഗത്ത് 30 വര്‍ഷത്തെ പ്രയാണം പൂര്‍ത്തിയാക്കി. 1990-കളിലെ മാനുവല്‍ ലോഗ്ബുക്കുകളില്‍ നിന്നും പേജറുകളില്‍ നിന്നും തുടങ്ങി, ഇന്ന് 3,000-ത്തിലധികം സര്‍വീസ് ടച്ച് പോയിന്റുകളും 12,500-ലധികം വിദഗ്ദ്ധ എഞ്ചിനീയര്‍മാരുമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സേവന ശൃംഖലയായി സാംസങ് മാറിയിരിക്കുന്നു.

റിയാക്ടീവ് സപ്പോര്‍ട്ടില്‍ നിന്ന് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ അത്യാധുനിക ഉപഭോക്തൃ അനുഭവങ്ങളിലേക്ക് കമ്പനി ഈ കാലയളവില്‍ പരിണമിച്ചു. നിലവില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള പ്രവചനാത്മക പരിചരണമാണ് സാംസങ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

സ്മാര്‍ട്ട് തിങ്‌സ് സാങ്കേതികവിദ്യയിലൂടെ ഗാര്‍ഹിക ഉപകരണങ്ങളിലെ തകരാറുകള്‍ മുന്‍കൂട്ടി കണ്ടെത്താനും, 10 ഇന്ത്യന്‍ ഭാഷകളില്‍ 24×7 വോയ്സ് സപ്പോര്‍ട്ട്, വാട്സ്ആപ്പ് സഹായം, റിമോട്ട് ഡയഗ്‌നോസ്റ്റിക്‌സ് എന്നിവ ലഭ്യമാക്കാനും സാംസങ്ങിന് സാധിക്കുന്നുണ്ട്.

സാങ്കേതിക നവീകരണത്തോടൊപ്പം വൈദഗ്ദ്ധ്യ വികസനവും ഇ-മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള സുസ്ഥിര സംരംഭങ്ങളും സാംസങ് ഇന്ത്യയുടെ ഉപഭോക്തൃ വിശ്വാസത്തെ കൂടുതല്‍ ദൃഢമാക്കുന്നു.

X
Top