ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

പ്രധാന നഗരങ്ങളിലെ ആഡംബര ഭവന വില്‍പ്പന 151 ശതമാനം ഉയര്‍ന്നു

ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് സിബിആര്‍ഇയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2023 ജനുവരി-മാര്‍ച്ച് പാദത്തില്‍ ആഡംബര ഭവന വില്‍പ്പന 151 ശതമാനം വര്‍ദ്ധിച്ചു. ആഢംബര ഭവന വില്‍പനയില്‍ 216 ശതമാനം വളര്‍ച്ചയോടെ ഡല്‍ഹി-എന്‍സിആര്‍ മുന്നിട്ടുനില്‍ക്കുന്നു. ഡല്‍ഹി-എന്‍സിആറിന് പുറമെ, മുംബൈ, ഹൈദരാബാദ്, പൂനെ, കൊല്‍ക്കത്ത എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളിലും ഉയര്‍ന്ന നിലവാരമുള്ള യൂണിറ്റുകള്‍ക്ക് ഉയര്‍ന്നഡിമാന്റുണ്ടായി.

എന്നിരുന്നാലും, ബെംഗളൂരുവിലെ ആഡംബര വില്‍പ്പന മാറ്റമില്ലാതെ തുടര്‍ന്നു. ‘2023 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ മൊത്തം 78,000 ഭവന യൂണിറ്റുകളാണ് വില്‍പന നടത്തിയത്. ഈ കാലയളവില്‍ ഏകദേശം 81,000 യൂണിറ്റുകള്‍ ലോഞ്ച് ചെയ്യപ്പെട്ടപ്പോള്‍ ഇതില്‍ 49 ശതമാനം മിഡ് എന്‍ഡ് വിഭാഗത്തില്‍ പെട്ടവയാണ്. തുടര്‍ന്ന് താങ്ങാനാവുന്ന / ബജറ്റ് പ്രോജക്റ്റുകള്‍’ റിപ്പോര്‍ട്ട് പറയുന്നു.

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ മുംബൈയില്‍ മൊത്തം ഭവന വില്‍പ്പന 44 ശതമാനവും ഹൈദരാബാദില്‍ 800 ശതമാനവും കൊല്‍ക്കത്തയില്‍ 100 ശതമാനവും പൂനെയില്‍ 13 മടങ്ങും ഉയര്‍ന്നു. മുംബൈ, പൂനെ, ഡല്‍ഹി-എന്‍സിആര്‍ എന്നിവിടള്‍ യൂണിറ്റുകളുടെ വില്‍പ്പനയുടെ 62 ശതമാനം വഹിക്കുന്നു.

മൊത്തം ഭവന യൂണിറ്റുകളുടെ എണ്ണത്തില്‍ മുംബൈ (19,000 യൂണിറ്റ്), പൂനെ (18,000 യൂണിറ്റ്), ഡല്‍ഹി-എന്‍സിആര്‍ (11,600 യൂണിറ്റ്), ബെംഗളൂരു (11,500 യൂണിറ്റ്) എന്നിവയാണ് മുന്നില്‍. പകര്‍ച്ചവ്യാധിക്ക് ശേഷം ആഡംബര ഭവനങ്ങള്‍ വാങ്ങുന്നതിന് ജനങ്ങള്‍ മുന്‍ഗണനനല്‍കുന്നു.

X
Top