പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

നയത്തില്‍ അടിക്കടി മാറ്റങ്ങള്‍ വരുത്തുന്നതിനെതിരെ റിസര്‍വ് ബാങ്കിന്റെ നിരക്ക് നിര്‍ണയ പാനല്‍ അംഗം

ന്യൂഡല്‍ഹി: സുസ്ഥിരമായ, താഴ്ന്ന പണപ്പെരുപ്പം ഉറപ്പാക്കിയതിന് ശേഷം മാത്രമേ ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) നിരക്ക് ലഘൂകരിക്കൂ, മോണിറ്ററി പോളിസി പാനലിലെ ബാഹ്യ അംഗം ശശാങ്ക ഭിഡെ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. പണപ്പെരുപ്പം പ്രഖ്യാപിത ലക്ഷ്യമായ 4 ശതമാനത്തില്‍ ഒതുക്കേണ്ടത് പ്രധാനമാണ്. ധനനയത്തിലെ ഇടയ്ക്കിടെയുള്ള മാറ്റം, വളര്‍ച്ചയും പണപ്പെരുപ്പ ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് തടസമാകുമെന്നും ഭിഡെ പറഞ്ഞു.

ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസും നേരത്തെ സമാന അഭിപ്രായ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ആര്‍ബിഐ തങ്ങളുടെ ധനനയത്തില്‍ സുതാര്യത പ്രകടിപ്പിക്കുന്നില്ലെന്ന് എംപിസിയിലെ മറ്റൊരംഗം ജയന്ത് വര്‍മ്മ ആരോപിച്ചു. പണപ്പെരുപ്പം താഴ്ത്താതെ വളര്‍ച്ച ഉറപ്പുവരുത്തുന്ന നിലപാടില്‍ നിന്നും കേന്ദ്രബാങ്ക് പിന്നോക്കം പോയതാണ് വര്‍മ്മയെ ചൊടിപ്പിക്കുന്നത്.

റീട്ടെയില്‍ പണപ്പെരുപ്പം മെയ് മാസത്തില്‍ 25 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.25 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ ജൂണ്‍ മുതല്‍ ഇത് 5 ശതമാനത്തിനടുത്ത് ഉയരാനാണ് സാധ്യത. മണ്‍സൂണ്‍ ദുര്‍ബലമായതാണ് കാരണം.

വൈകിയെത്തിയ ജൂണ്‍ – സെപ്തംബര്‍ മണ്‍സൂണ്‍ സാധാരണയേക്കാള്‍ 28 ശതമാനം കുറവാണ്. ഇത് ഭക്ഷ്യവില വര്‍ധിപ്പിച്ചിരിക്കാമെന്ന് ആര്‍ബിഐ കണക്കുകൂട്ടുന്നു.

X
Top