എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

കേന്ദ്രസര്‍ക്കാറിനുള്ള ആര്‍ബിഐ ഡിവിഡന്റില്‍ കുറവ് വരാന്‍ സാധ്യത

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നല്‍കുന്ന വാര്‍ഷിക ഡിവിഡന്റില്‍ കുറവ് വരാന്‍ സാധ്യത. ബാങ്കുകള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കേണ്ടിവരുന്നതാണ് കാരണം. നിലവില്‍ 3.35 ശതമാനമാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.

മാത്രമല്ല, ആഗോളതലത്തില്‍ ബോണ്ട് വിലയിടിവ് വരുമാനത്തെ ബാധിക്കും. രൂപ 10 ശതമാനം താഴ്ചവരിക്കുകയും ചെയ്തു. 2022 ല്‍ ആര്‍ബിഐ കേന്ദ്രസര്‍ക്കാറിന് നല്‍കിയത് 30,307 കോടി രൂപമാത്രമാണ്.

പത്ത് വര്‍ഷത്തെ കുറഞ്ഞ തുക. നടപ്പ് വര്‍ഷത്തില്‍ തുക വീണ്ടും കുറയും. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഈയിനത്തില്‍ 99126 കോടി രൂപ നല്‍കാനായിരുന്നു.

2018-19ലാണ് (ജൂലൈ-ജൂണ്‍) സെന്‍ട്രല്‍ ബാങ്ക് എക്കാലത്തെയും ഉയര്‍ന്ന തുക കൈമാറിയത്. 1.76 ലക്ഷം കോടി രൂപ. ആര്‍ബിഐയുടെ ഉയര്‍ന്ന ഡിവിഡന്റ് കൈമാറ്റം, പ്രത്യേകിച്ച് 2018-19 മുതല്‍, കേന്ദ്രസര്‍ക്കാറിന് ആശ്വാസമാണ്.

2018-19 ന് ശേഷമാണ് കോവിഡ് പകര്‍ച്ചവ്യാധി ലോകമെമ്പാടും പടരുന്നത്.

X
Top