സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് ചട്ടക്കൂടുമായി ആര്‍ബിഐ പാനല്‍

ന്യൂഡല്‍ഹി: നിക്ഷേപങ്ങളുടെ വലുപ്പവും പ്രവര്‍ത്തന മേഖലയും അടിസ്ഥാനമാക്കി അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് (യുസിബി) നാല് ടയര്‍ നിയന്ത്രണ ചട്ടക്കൂട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കമ്മിറ്റി ശുപാര്‍ശ ചെയ്തു. പ്രധാനമായും മൊത്തം മൂല്യം, മൂലധനം മുതല്‍ അപകടസാധ്യതയുള്ള ആസ്തി അനുപാതം (സിആര്‍എആര്‍), ബ്രാഞ്ച് വിപുലീകരണം, എക്‌സ്‌പോഷര്‍ പരിധികള്‍ എന്നിങ്ങനെയുള്ള ഘടകങ്ങളെ ഉദ്ദേശിച്ചുള്ളതാണ് ശുപാര്‍ശകള്‍.
നിര്‍ദ്ദിഷ്ട സമീപനമനുസരിച്ച്, ഡിപ്പോസിറ്റ് വലുപ്പം കണക്കിലെടുക്കാതെ, എല്ലാ യൂണിറ്റുകളും ശമ്പളം നേടുന്നവരുടെ യുസിബികളും ടയര്‍ 1 വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. 100 കോടി രൂപ വരെ നിക്ഷേപമുള്ള എല്ലാ യുസിബികളും ടയര്‍ 1 ല്‍ പെടും. ടയര്‍ 2, 100 കോടി രൂപയില്‍ കൂടുതലും 1,000 കോടി രൂപ വരെ നിക്ഷേപമുള്ള യുസിബികള്‍ ഉള്‍ക്കൊള്ളുന്നതാണ്.
1,000 കോടി രൂപയില്‍ കൂടുതലും 10,000 കോടി രൂപ വരെ നിക്ഷേപമുള്ള യുസിബികളുള്‍പ്പെടുന്നവയാണ് ടയര്‍3. 10,000 കോടി രൂപയിലധികം നിക്ഷേപമുള്ള യുസിബികള്‍ ഉള്‍പ്പെടുന്നതാണ് നാലാം ടയര്‍ അഥവാ ടയര്‍ 4. ഒരു ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ടയര്‍ 1 യുസിബികള്‍ക്ക് കുറഞ്ഞത് 2 കോടി രൂപയും മറ്റ് ടയറുകള്‍ക്ക് കീഴിലുള്ള എല്ലാ യുസിബികള്‍ക്കും 5 കോടി രൂപയും നെറ്റ് വര്‍ത്ത് വേണമെന്നാണ് നിബന്ധന.
നിയമപ്രകാരമുള്ള ആസ്്തികളില്ലാത്ത സ്ഥാപങ്ങള്‍ക്ക് അത് സ്വായത്തമാക്കാന്‍ 5 വര്‍ഷത്തെ സമയം അനുവദിക്കും. 50 ശതമാനം ആസ്തി ആദ്യ മൂന്നുവര്‍ഷങ്ങളിലും പിന്നീടുള്ള ആസ്തി അടുത്ത രണ്ട് വര്‍ഷങ്ങളിലും നേടിയാല്‍ മതിയാകും. അതേസമയം ബേസല്‍ I അടിസ്ഥാനമാക്കിയുള്ള നിലവിലെ മൂലധന പര്യാപ്തത ചട്ടക്കൂടിന് കീഴില്‍ ടയര്‍ 1 ബാങ്കുകളുടെ ഏറ്റവും കുറഞ്ഞ ഇസിആര്‍എആര്‍ 9 ശതമാനമായി നിലനിര്‍ത്തി.
ടയര്‍ 2, 3, 4 യുസിബികള്‍ക്ക്, സിആര്‍എആര്‍ 12 ശതമാനമാക്കി പരിഷ്‌കരിക്കുകയും ചെയ്തു. ആവശ്യത്തിനുള്ള സിആര്‍എആര്‍ ഇല്ലാത്ത ബാങ്കുകള്‍ക്ക് അത് കരസ്ഥമാക്കുന്നതിനായി 3 വര്‍ഷം അനുവദിക്കും. ഈ ബാങ്കുകള്‍ 24 സാമ്പത്തിക വര്‍ഷത്തോടെ 10 ശതമാനവും 2025 സാമ്പത്തിക വര്‍ഷം 11 ശതമാനവും 2026 സാമ്പത്തിക വര്‍ഷത്തോടെ 12 ശതമാനവും സിആര്‍എആര്‍ നേടേണ്ടതുണ്ട്.
സാമ്പത്തികമായി മികച്ചതും നന്നായി കൈകാര്യം ചെയ്യുന്നതുമായ യുസിബികള്‍ക്കായി, ബ്രാഞ്ച് വിപുലീകരണത്തിനായി ഒരു ഓട്ടോമാറ്റിക് റൂട്ട് അവതരിപ്പിക്കാന്‍ ആര്‍ബിഐ തീരുമാനിച്ചു. ഈ യുസിബികള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ശാഖകളുടെ എണ്ണത്തിന്റെ 10 ശതമാനം വരെ തുറക്കാനാകും. പുതിയ ശാഖകള്‍ തുറക്കുന്നതിനുള്ള മറ്റ് നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്നും റെഗുലേറ്റര്‍ പറഞ്ഞു.
ഭവന വായ്പകളെ സംബന്ധിച്ച്, ലോണ്‍ ടു വാല്യു (എല്‍ടിവി) അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം റിസ്‌ക് വെയിറ്റുകള്‍ നിയുക്തമാക്കും. ഇത് മൂലധന ലാഭത്തിന് കാരണമാകും. യുസിബികളുടെ എല്ലാ തലങ്ങളിലും ഇത് ബാധകമായിരിക്കും.
ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ക്ക് സമാനമായി, ടയര്‍1 മൂലധനത്തില്‍ ഉള്‍പ്പെടുത്തുന്നതിന് പുനര്‍മൂല്യനിര്‍ണ്ണയ കരുതല്‍ പരിഗണിക്കും. ഉയര്‍ന്ന ടയറിലേക്ക് കടക്കാനാവശ്യമുള്ള നെറ്റ് വര്‍ത്ത് നേടാനായി സമയ പരിധി അനുവദിക്കും. യുസിബി മേഖലയുടെ അംബ്രല്ലാ ഓര്‍ഗനൈസേഷനെ സംബന്ധിക്കുന്ന ശുപാര്‍ശകളും കമ്മിറ്റി പുറപ്പെടുവിച്ചു.

X
Top