ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

ആയുധ കയറ്റുമതിയിൽ ഇന്ത്യ വൻ ശക്തിയാകുമെന്ന് രാജ്നാഥ് സിങ്

ന്യൂഡൽഹി: രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന ആഘോഷമാക്കി പ്രതിരോധ കമ്പനികളുടെ ഓഹരികൾ. അടുത്ത 3 പതിറ്റാണ്ടിനകം ലോകത്തെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു. പ്രതിരോധ ഉൽപാദനത്തിൽ സ്വകാര്യ കമ്പനികളുടെ പങ്ക് വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കാലത്ത് ആയുധ ഇറക്കുമതി രാജ്യമായിരുന്ന ഇന്ത്യ, കയറ്റുമതി രാജ്യമായി മാറുന്നതിനെ തടയാൻ ലോകത്ത് ഒരു ശക്തിക്കും കഴിയില്ലെന്ന് രാജ്നാഥ് സിങ് പറഞ്ഞു.

നിലവിൽ പ്രതിരോധ കയറ്റുമതിയിൽ സ്വകാര്യ കമ്പനികളുടെ വിഹികം 25-30% വരെയാണ്. നേരത്തേ ഇതിലും താഴെയായിരുന്നു. വിഹിതം 50 ശതമാനത്തിലേക്ക് ഉയർത്തുമെന്നാണ് രാജ്നാഥ് സിങ് വ്യക്തമാക്കിയത്. വെറും നട്ടും ബോൾട്ടും വിതരണം ചെയ്യുന്നതിൽ നിന്ന് ലോകോത്തര നിലവാരത്തിലുള്ള ആയുധങ്ങൾ നിർമിക്കുന്നവരായി ഇത്തരം കമ്പനികൾ മാറും.

സ്വകാര്യ മേഖലയുടെ സഹായത്തോടെ ഇന്ത്യയുടെ പ്രതിരോധ മേഖലയെ പുതിയ ഉയരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ഷിർദിയിൽ സ്ഥാപിച്ച ആർട്ടിലറി നിർമാണ ഫാക്ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

X
Top