ബില്യൺ ഡോളർ കമ്പനികളുടെ ആഗോള പട്ടികയിൽ ഇന്ത്യ മൂന്നാമത്ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഫിച്ച് റേറ്റിംഗ്‌സ്വിഴിഞ്ഞത്ത് കൈകാര്യം ചെയ്തത് ആറു ലക്ഷത്തോളം കണ്ടെയ്നറുകൾഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ കുതിപ്പ്ആഗോള നിക്ഷേപക സംഗമം: 1,211 കോടിയുടെ നാല് പദ്ധതികൾക്ക് തുടക്കമായി

5 പ്രമുഖ ബാങ്കുകൾക്ക് പിഴ ചുമത്തി ആര്‍ബിഐ

രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുടെ കാര്യത്തില്‍ അവസാന വാക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ആണ്. ഇന്ത്യന്‍ കേന്ദ്ര ബാങ്ക് ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടാനുള്ള കാരണവും ഇതുതന്നെ. രാജ്യത്തെ ധനകാര്യ ബാങ്കുകളുടെ പ്രവര്‍ത്തനവും ഏകോപനവുമാണ് ആര്‍ബിഐയുടെ പ്രധാന ചുമതലകളില്‍ ഒന്ന്.

ഇതിനായി നിരവധി നിയമങ്ങളും, നിയന്ത്രണങ്ങളും ആര്‍ബിഐ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതില്‍ ഒരു വിട്ടുവീഴ്ച്ചയും ആര്‍ബിഐ അനുവദിക്കുകയില്ല.

റെഗുലേറ്ററി മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തുന്നവര്‍ക്കു മേല്‍ ആര്‍ബിഐ നടപടികള്‍ സ്വീകരിക്കുന്നത് പതിവാണ്. എന്നാല്‍ ഇത്തവണ ആര്‍ബിഐയുടെ പിഴ ശിക്ഷ ഏറ്റുവാങ്ങിയിരിക്കുന്നത് പ്രമുഖര്‍ ആണെന്നതാണ് പ്രത്യേകത.

ഇതില്‍ ഒന്ന് ഇന്ത്യയിലെ ഏറ്റവും സുരക്ഷിത ബാങ്കുകളുടെ പട്ടികയില്‍ ഇടംപിടിച്ച ഒരു ധനകാര്യ സ്ഥാപനം കൂടിയാണ്. രാജ്യത്ത് പൊട്ടാനുള്ള സാധ്യത ഏറ്റവും കുറവാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍.

ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടത് ഐസിഐസിഐ ബാങ്കാണ്. ഇതിനു പുറമേ 4 ബാങ്കുകള്‍ക്കു കൂടി ആര്‍ബിഐ പിഴ ചുമത്തിയിട്ടുണ്ട്. ബാങ്കുകളിലെ സൈബര്‍ സുരക്ഷാ ചട്ടക്കൂട്, കെവൈസി മാനദണ്ഡങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ്- ഡെബിറ്റ് കാര്‍ഡ് അനുവദിക്കല്‍ എന്നിവയിലെ വിട്ടുവീഴ്ചകള്‍ക്കാണ് ഐസിഐസിഐ ബാങ്കിന് പ്രഹരമേറ്റത്. 97.80 ലക്ഷം രൂപയാണ് ആര്‍ബിഐ പിഴ ചുമത്തിയിരിക്കുന്നത്.

ബാങ്കുകള്‍ നല്‍കുന്ന സാമ്പത്തിക സേവനങ്ങള്‍, ബാങ്കുകളിലെ ഉപഭോക്തൃ സേവനം എന്നിവയെക്കുറിച്ചുള്ള ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് ബാങ്ക് ഓഫ് ബറോഡയ്ക്ക് 61.40 ലക്ഷം രൂപ പിഴ ചുമത്തിയത്.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ലഭിക്കുന്ന കൃഷിക്കും- അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഹ്രസ്വകാല വായ്പകള്‍ക്കുള്ള പലിശ സബ്വെന്‍ഷന്‍ പദ്ധതി സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാണ് ഐഡിബിഐ ബാങ്കിന് 31.8 ലക്ഷം രൂപ പിഴ ചുമത്തിയത്.

കെവൈസിയിലെ ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 31.80 ലക്ഷം രൂപയും, ആന്തരിക/ ഓഫീസ് അക്കൗണ്ടുകളുടെ അനധികൃത പ്രവര്‍ത്തനം സംബന്ധിച്ച ചില നിര്‍ദ്ദേശങ്ങള്‍ തെറ്റിച്ചതിന് ആകസിസ് ബാങ്കിന് 29.60 ലക്ഷം രൂപയും പിഴ ചുമത്തി.

നിലവിലെ പിഴകള്‍ എല്ലാം നിയന്ത്രണ പാലനത്തിലെ പോരായ്മകളെ അടിസ്ഥാനമാക്കി മാത്രമാണെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇതു ഉപയോക്താക്കളെ യാതൊരു തരത്തിലും ബാധിക്കുകയില്ല.

X
Top