ഓപ്പറേഷൻ സിന്ദൂറിന്‌ പിന്നാലെ പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യഇന്ത്യയുടെ കയറ്റുമതി 9 ശതമാനം ഉയർന്നുതൊഴിലില്ലായ്മ കൂടുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍; തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ ഗ്രാമങ്ങളില്‍വളര്‍ച്ചയില്‍ കുതിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥപോയ വർഷം ദുബായി എയർപോർട്ടുകൾ വാരിയത് 5,138 കോടി രൂപ

82 കോടി രൂപയുടെ ത്രൈമാസ അറ്റാദായം നേടി റെയ്മണ്ട്

ന്യൂഡൽഹി: ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ 81.93 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്തു റെയ്മണ്ട് ലിമിറ്റഡ്. മുൻ സാമ്പത്തിക വർഷത്തെ ഏപ്രിൽ-ജൂൺ പാദത്തിൽ 157.10 കോടി രൂപയുടെ അറ്റ ​​നഷ്ടമായിരുന്നു കമ്പനിക്ക്. അതേസമയം പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം രണ്ട് മടങ്ങ് വർധിച്ച് 1,728.14 കോടി രൂപയായി ഉയർന്നതായി റെഗുലേറ്ററി ഫയലിംഗിൽ റെയ്മണ്ട് പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഒന്നാം പാദ വരുമാനവും ലാഭവും ഉള്ള മറ്റൊരു ശക്തമായ പാദമായിരുന്നു ജൂൺ പാദമെന്ന് റെയ്മണ്ട് ഒരു വരുമാന പ്രസ്താവനയിൽ പറഞ്ഞു. 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ റെയ്മണ്ടിന്റെ മൊത്തം ചെലവ് 68.59 ശതമാനം ഉയർന്ന് 1,637.19 കോടി രൂപയായി. ഏപ്രിൽ-ജൂൺ കാലയളവിൽ, ടെക്സ്റ്റൈൽസിൽ നിന്നുള്ള റെയ്മണ്ടിന്റെ വരുമാനം 648.18 കോടി രൂപയും ‘ഷർട്ടിംഗ്’ വിഭാഗത്തിൽ നിന്നുള്ളത് 169.51 കോടി രൂപയുമാണ്.

അതേസമയം ഒന്നാം പാദത്തിൽ അപ്പാരൽ വിഭാഗത്തിൽ നിന്നുള്ള വരുമാനം 262.44 കോടി രൂപയായിരുന്നപ്പോൾ വസ്ത്രനിർമ്മാണ വിഭാഗം 247.13 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. കൂടാതെ കമ്പനിയുടെ റിയൽ എസ്റ്റേറ്റ്, പ്രോപ്പർട്ടി വിഭാഗത്തിന്റെ വികസനം 2022 ജൂൺ പാദത്തിൽ 130.04 കോടിയിൽ നിന്ന് 286.46 കോടി രൂപയായി ഇരട്ടിയായി.

X
Top