വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

പൊതുമേഖലാ ഓഹരി ഉടമകള്‍ക്ക് 2023 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ ലാഭവിഹിതം

ന്യൂഡല്‍ഹി: ഉദാരമായ പേഔട്ടുകള്‍ക്ക് പേരുകേട്ട പൊതുമേഖലാ സ്ഥാപനങ്ങള്‍ (പിഎസ്യു) ഒരിക്കല്‍ കൂടി അവരുടെ ഓഹരി ഉടമകള്‍ക്ക് റെക്കോര്‍ഡ് ലാഭവിഹിതം നല്‍കി. മെച്ചപ്പെട്ട വരുമാനത്തിന്റെയും ഉജ്ജ്വല വിപണികളുടെയും പശ്ചാത്തലത്തില്‍, ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍  സ്ഥാപനങ്ങള്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ കനത്ത ലാഭവിഹിതം പ്രഖ്യാപിച്ചു.ഇത് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒരു ലക്ഷം കോടി രൂപ കടന്നതായി ബ്ലൂംബെര്‍ഗില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.

ലിസ്റ്റുചെയ്ത 90 ഓളം പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം ലാഭവിഹിതം 2023 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപയായിരുന്നു. 2023 മാര്‍ച്ച് വരെ സര്‍ക്കാരിന് 61 ശതമാനം ഓഹരിയാണ് സര്‍ക്കാറിനുള്ളത്. അതുകൊണ്ടുതന്നെ  കോര്‍പ്പറേറ്റ് ലാഭവിഹിതം സര്‍ക്കാര്‍ ഖജനാവിലെ ഫണ്ട് വര്‍ദ്ധിപ്പിക്കും.

റിസര്‍വ് ബാങ്കില്‍ (ആര്‍ബിഐ) നിന്ന് ഇതിനകം 87,416 കോടി രൂപ ലാഭവിഹിതമായി ലഭിച്ചു കഴിഞ്ഞു. മാത്രമല്ല, കോര്‍പ്പറേറ്റുകളില്‍ നിന്നും റിസര്‍വ് ബാങ്കില്‍ നിന്നുമുള്ള ബമ്പര്‍ ലാഭവിഹിതം ധനക്കമ്മി ലക്ഷ്യങ്ങളെ ബാധിക്കാതെ ഉയര്‍ന്ന കാപെക്‌സ് ചെലവ് നടത്താന്‍ സര്‍ക്കാറിനെ സഹായിക്കും.

ഈ വര്‍ഷം പ്രഖ്യാപിച്ച മൊത്തം ലാഭവിഹിതത്തിന്റെ 56 ശതമാനവും കോള്‍ ഇന്ത്യ, ഒഎന്‍ജിസി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എന്‍ടിപിസി എന്നീ അഞ്ച് കമ്പനികളുടേതാണ്.

നിഫ്റ്റി 50 ലെ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതം നല്‍കുന്ന ഓഹരിയായ കോള്‍ ഇന്ത്യ 2023 സാമ്പത്തിക വര്‍ഷത്തില്‍ 14,945 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു. 14,153 കോടി രൂപയുമായി ഒഎന്‍ജിസിയാണ് തൊട്ടുപിന്നില്‍. പവര്‍ ഗ്രിഡും എസ്ബിഐയും 10,000 കോടി രൂപ ലാഭവിഹിതമായി വിതരണം ചെയ്തപ്പോള്‍ എന്‍ടിപിസി 7,030 കോടി രൂപ വിതരണം ചെയ്ത് അഞ്ചാം സ്ഥാനത്താണ്.

X
Top