പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ആറാമത് വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആറാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. നാഗ്പൂര്‍ (മഹാരാഷ്ട്ര) റെയില്‍വേ സ്റ്റേഷനിലായിരുന്നു ചടങ്ങ്. ബിലാസ്പൂര്‍ (ഛത്തീസ്ഗഡ്)-നാഗ്പൂര്‍ (മഹാരാഷ്ട്ര) റൂട്ടിലാണ് പുതിയ ട്രെയ്ന്‍ സര്‍വീസ് നടത്തുന്നത്.

ലോകോത്തര പാസഞ്ചര്‍ സൗകര്യങ്ങളുള്ള ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈസ്പീഡ് ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. വേഗതയേറിയ ആക്‌സിലറേഷനും ഡിസെലറേഷനും കാരണം ഉയര്‍ന്ന വേഗത കൈവരിക്കാന്‍ കഴിയും. കൂടാതെ യാത്രാ സമയം 25 ശതമാനം മുതല്‍ 45 ശതമാനം വരെ കുറയ്ക്കും.

പുതിയൊരു യാത്രാനുഭവം യാത്രക്കാര്‍ക്ക് സമ്മാനിക്കുക എന്ന ലക്ഷ്യം വച്ചാണ് വന്ദേഭാരത് എക്‌സ്പ്രസ് തുടങ്ങിയത്. പരമാവധി 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയ്‌നില്‍ മികച്ച സൗകര്യങ്ങളാണ് ഏര്‍പെടുത്തിയിരിക്കുന്നത്. ശതാബ്ദി ട്രെയിനിലുളളതുപോലെയുള്ള ക്ലാസുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

X
Top