ഇന്ധന ശേഖരം കണ്ടെത്താൻ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ 3ഡി സീസ്മിക് സര്‍വേ നടത്തുംകേരളത്തിന്റെ മെഡിക്കല്‍ ടൂറിസത്തിന് തിരിച്ചടിയായി പശ്ചിമേഷ്യന്‍ പ്രതിസന്ധിഇന്ത്യൻ മാമ്പഴങ്ങളുടെ കയറ്റുമതി ജപ്പാൻ നിരോധിച്ചു; അണുവിമുക്തമാക്കുന്നതിൽ ഗുരുതര വീഴ്ചവളർച്ചയിൽ റെക്കോർഡ് നേട്ടവുമായി എംഎസ്എംഇകൾഊർജ്ജ മേഖലയിൽ ഇന്ത്യയ്ക്ക് ചരിത്ര കുതിപ്പ്; 2026-ൽ നിക്ഷേപം റെക്കോർഡ് 170 ബില്യൺ ഡോളറിലെത്തും

ഐപിഒയ്ക്കായി സമര്‍പ്പിച്ച ഡിആര്‍എച്ച്പി പിന്‍വലിച്ച് ഫാംഈസി, ഫണ്ട് സമാഹരണം അവകാശ ഓഹരി വഴി

ന്യൂഡല്‍ഹി: പ്രാഥമിക പൊതു ഓഫറിനായി (ഐപിഒ) സമര്‍പ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) പിന്‍വലിക്കുന്നതായി ഫാംഈസിയുടെ മാതൃസ്ഥാപനമായ എപിഐ ഹോള്‍ഡിംഗ്‌സ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 9 ന് സമര്‍പ്പിച്ച പ്രീഐപിഒ ഡ്രാഫ്റ്റ് പേപ്പറുകള്‍ ‘വിപണി സാഹചര്യങ്ങളും തന്ത്രപരമായ പരിഗണനകളും’ കണക്കിലെടുത്ത് പിന്‍വലിക്കുന്നതായി കമ്പനി അറിയിക്കുയായിരുന്നു. വളര്‍ച്ച ഉറപ്പുവരുത്താനും വിപുലീകരണ പദ്ധതികള്‍ നടത്താനും അവകാശ ഓഹരികള്‍ പുറത്തിറക്കുമെന്നും അറിയിപ്പ് പറയുന്നു.

100 രൂപ ഇഷ്യുവിലയുള്ള നിര്‍ബന്ധിത കണ്‍വെര്‍ട്ടിബിള്‍ പ്രിഫറന്‍സ് ഷെയറുകളായിരിക്കും (സിസിപിഎസ്) കമ്പനി പുറത്തിറക്കുക. സെപ്തംബര്‍ ആദ്യവാരത്തോടെ ആരംഭിക്കുന്ന അവകാശ ഇഷ്യു, 30 ദിവസം വരെ നീളും. ഐപിഒ വൈകിപ്പിക്കുന്നതിന്റെ പേരില്‍ സെബി കമ്പനിയോട് വിശദീകരണം ചോദിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതിനിടയിലാണ് നടപടികള്‍ പിന്‍വലിച്ച് അറിയിപ്പുണ്ടായിരിക്കുന്നത്. 6,250 കോടി രൂപയുടെ ഐപിഒ നടത്താനാണ് കമ്പനി കഴിഞ്ഞവര്‍ഷം ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചത്. 1,929 കോടി കടം നികത്തുന്നതിനും 1,259 കോടി രൂപയുടെ ജൈവ വളര്‍ച്ചാ സംരംഭങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതിനും 1,500 കോടി രൂപ ഏറ്റെടുക്കലുകലിനും മാറ്റിവയ്ക്കുമെന്ന് കമ്പനി ഡ്രാഫ്റ്റ് പേപ്പറില്‍ പറഞ്ഞിരുന്നു.

X
Top