അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയില്‍ ഇടിവ്മൊബൈൽ നിരക്കുകൾ 15% വരെ വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്കേരളത്തിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ്; ₹10,000 കോടിയുടെ കപ്പൽ നിർമാണ പദ്ധതി പരിഗണനയിൽപ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് കേരളത്തിലെ ചെറുകിട വ്യവസായികള്‍62,500 കോടിയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് അംഗീകാരം

കേരളത്തിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ്; ₹10,000 കോടിയുടെ കപ്പൽ നിർമാണ പദ്ധതി പരിഗണനയിൽ

തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമ്മാണ മേഖലയിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. 100 കോടി ഡോളർ ( ഏകദേശം പതിനായിരം കോടിയോളം രൂപ) നിക്ഷേപിക്കാനുള്ള പദ്ധതിക്ക് ടാറ്റ ഗ്രൂപ്പ് അനുമതി തേടിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

ടാറ്റയുടെ നിർദ്ദേശം സർക്കാർ ഗൗരവമായി പരിഗണിക്കുകയാണെന്നും ഒരു മാസത്തിനുള്ളിൽ ഇതിന് അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ സ്ഥലം സർക്കാർ വിട്ടുനൽകുമെന്നും അദ്ദേഹം അറിയിച്ചു.

സ്റ്റീൽ, സ്മാർട്ട്‌ഫോണുകൾ, വാഹനങ്ങൾ, കാപ്പി തുടങ്ങിയ വിവിധ മേഖലകളിൽ സാന്നിധ്യമുള്ള ടാറ്റ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം കപ്പൽ നിർമ്മാണം ഒരു പുതിയ ബിസിനസ്സ് മേഖലയാണ്. ഇന്ത്യയുടെ കപ്പൽ നിർമ്മാണ ശേഷി അതിവേഗം വർദ്ധിപ്പിക്കാനും ആഗോള സമുദ്ര വ്യാപാരത്തിൽ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കാനുമുള്ള കേന്ദ്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ നിക്ഷേപത്തെ കാണുന്നത്.

വിഴിഞ്ഞം, കൊച്ചി എന്നീ സുപ്രധാന തുറമുഖങ്ങൾക്ക് സമീപം കപ്പൽ നിർമ്മാണം, അറ്റകുറ്റപ്പണി (Repair services) എന്നിവയുൾപ്പെടെയുള്ള സമുദ്ര മൂല്യ ശൃംഖല (Maritime value chain) വിപുലീകരിക്കുക എന്നതാണ് കേരളം ലക്ഷ്യമിടുന്നത്.

വിഴിഞ്ഞം ആഴക്കടൽ തുറമുഖവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും എംഎസ്സി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയും തമ്മിലുള്ള 1.4 ബില്യൺ ഡോളറിന്റെ കരാറും നിലവിൽ സർക്കാരിന്റെ പരിഗണനയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ടാറ്റയുടെ ഈ കടന്നുവരവ് കേരളത്തിലെ വ്യാവസായിക മേഖലയ്ക്കും തൊഴിലവസരങ്ങൾക്കും വലിയ പുരോഗതി നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പദ്ധതിയുടെ ഉൽപ്പാദന സമയക്രമത്തെക്കുറിച്ചോ കപ്പാസിറ്റിയെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.

X
Top